Friday, May 6, 2011

ജന്മദിനം

" സന്തോഷ  ജന്മദിനം....."
എന്റെയല്ല , അച്ഛയുടെ.
അതെ ഇന്ന് അച്ഛയുടെ ജന്മദിനമായിരുന്നു . ഇത്തവണ ഞങ്ങള്‍ വര്‍ണക്കടലാസില്‍ 
പൊതിഞ്ഞു സമ്മാനങ്ങളോന്നും  കൊടുത്തില്ല . കുട്ടികള്‍ ആയിരുന്നപ്പോള്‍ പതിവായിരുന്നു  
കാര്‍ഡ്‌      ഉണ്ടാക്കല്‍.  കൊച്ചുത്രേസ്യ എന്തെങ്കിലും പൂകളുടെ പടം ഒക്കെ വരക്കും,വാട്ടര്‍ കളര്‍ കൊണ്ട് പെയിന്റ് ഒക്കെ ചെയ്ത്. എന്റെ വകയായി glitter powder  വച്ച് കാര്‍ഡിന് അതിരിടും.  പിന്നെ ചിരിക്കുന്ന രണ്ടു മൊട്ടത്തലയും. കാര്‍ഡിലെ ഏറ്റവും വലിയ  വല്യ സര്‍ഗസൃഷ്ടി   ഈ  glitters ഉം  മൊട്ടത്തലയും   ആണെന്ന് കൊച്ചുത്രേസ്യ എന്നെ പറഞ്ഞു വിശ്വസിപ്പിക്കുമാരുന്നു. ഞാനതു വിശ്വസിക്കാനും.  പിറന്നാള്‍ ആരുടെ ആണെങ്കിലും കേക്ക് നിര്‍ബന്ധം . ഏതു കേക്ക് എന്ന് ചോദിച്ചാല്‍ കൊച്ചുത്രേസ്യ ഒന്നേ പറയൂ "Gorgina" (കടപ്പാട് :Ann 's  bakery ).കൊച്ചു വര്‍ണക്കടലാസില്‍ പൊതിഞ്ഞ ഒരു സമ്മാനപ്പൊതിയും  കയ്യില്‍ ഉണ്ടാകും.കുറച്ചു നാളുകള്‍ മുന്നേ ഒരിക്കല്‍ അച്ഛയുടെ ഒരു മേശ വലിപ്പില്‍  ‍നിന്നു ഞാന്‍ കണ്ടുപിടിച്ചു , ഞങ്ങളുടെ പഴയ ആശംസകാര്‍ഡുകള്‍, വക്കുപൊട്ടി വെളിയില്‍ ചാടിയ  നീലയുടെയും പച്ചയുടെയും വര്‍ണ്ണപ്പൊട്ടുകള്‍,  കല്യാണത്തിന് മുന്‍പുള്ള    ക്രിസ്മസിന്  അച്ഛാ അമ്മക്ക് അയച്ച ഒരു ആശംസാ കാര്‍ഡും, 
1980 ഡിസംബറില്‍ അയച്ചത്  :) 

ഞാന്‍ ഓര്‍ത്തുനോക്കി അച്ചയും അമ്മയും  ഞങ്ങളുടെ പിറന്നാളിന് വാങ്ങിതന്ന സമ്മാനങ്ങള്‍  . ഓര്‍മയില്‍ ആദ്യത്തേത്‌ ഒരു ലെറ്റര്‍ പാഡ് ആണ് . പിങ്ക് നിറത്തില്‍ റോസാപൂകളുടെ പശ്ചാത്തലമുള്ള  ഒരു ലെറ്റര്‍ പാഡ്‌. ഒന്നിലോ രണ്ടിലോ പഠിക്കുമ്പോ , ഞാന്‍ എന്തോ വികട കവിത ചൊല്ലുന്നതു കേട്ട്  എനിക്ക് എഴുത്തിനു  പ്രചോതനമുണ്ടാകാന്‍ വാങ്ങിതന്നതാണ്. പക്ഷെ അതില്‍ ഞാന്‍ എന്തെങ്കിലും എഴുതുന്നതിനു മുന്‍പേ തന്നെ എല്ലാം താളുകളും തീര്‍ന്നു.കൊച്ചേച്ചിയുടെ (ഇളയമ്മ) കല്യാണത്തിന് ക്ഷണക്കത്താകാനായിരുന്നു അവയ്ക്ക് യോഗം. കൊച്ചുത്രേസ്യക്ക് വാട്ടര്‍ കളറും പെയിന്റിംഗ് ബുക്കും മേടിച്ചു കൊടുത്തപ്പോള്‍  എന്റെ വഴക്ക് പേടിച്ചു എനിക്കും വാങ്ങിത്തന്നു.അതൊക്കെ പിന്നെ കൊച്ചുത്രേസ്യ തന്നെ പെയിന്റ് ചെയ്ത് തീര്‍ത്തു. ആദ്യകുര്‍ബാന കൈക്കൊള്ളപാട് കഴിഞ്ഞാണ് ആദ്യത്തെ  ഹീറോ പേന  അച്ഛാ സമ്മാനം തരുന്നത്. അന്നൊക്കെ 'നീ വലുതയെടീ' എന്ന അംഗീ കാരമാണ്  ഹീറോ പേന.അന്നുവരെ  കൊച്ചുത്രേസ്യയുടെ പേന എനിക്ക് തൊടാന്‍ കിട്ടില്ലായിരുന്നു.ഞാന്‍ വലുതായിട്ടില്ലരുന്നലോ.അങ്ങനെ അന്ന് സമ്മാനം കിട്ടിയ ഹീറോ  പേന  വച്ചാണ്  ഞാന്‍ ആദ്യമായി ഡയറി എഴുതി തുടങ്ങുന്നത്. വാഴപ്പള്ളി സര്‍വീസ് കോപറെടിവ്  ബാങ്കിന്റെ ഡയറിയില്‍ .  അഞ്ചാം ക്ലാസുകരിക്ക് എന്ത് ഡയറി എന്ത്  ചോദിക്കരുത്.

   1  .രാവിലെ     6 .30  ന് എഴുനേറ്റു .
   2 . പല്ലുതേച്ചു  .
   3 .-----    
   4 . കുളിച്ചു   .
   5 . പുട്ടും പഴോം    കഴിച്ചു   

എന്നിങ്ങനെ തുടങ്ങി എവിടേലും ഒക്കെ തീരും .    കുറച്ചു ദിവസം ഇങ്ങനെ പുട്ടും പഴോം കഴിച്ചു കഴിഞ്ഞാല്‍ ആരും ഡയറി എഴുത്ത് നിര്‍ത്തും   എന്ന് ശാസ്ത്രം. പക്ഷെ ഒരു കാര്യമുണ്ട് ,അന്ന് ഞാന്‍ 6 .30  ന് എഴുനേല്‍ക്കുമായിരുന്നു,സത്യം .
വലുതാകുംതോറും സമ്മാനങ്ങളും മാറി.ഞാനും കൊച്ചുത്രേസ്യയും മറന്നു തുടങ്ങിയ ഞങ്ങളുടെ ഇഷ്ടങ്ങളെ ഞങ്ങള്‍ അറിയാതെ  കുരുക്കിട്ടു പിടിച്ച് കൊച്ചു സമ്മാനങ്ങളായി   ഓരോ പിറന്നാളിനും ഞങ്ങളിലേക്ക് ചേര്‍ത്തു വച്ചു, അവര്‍ രണ്ടാളും.കോളേജില്‍ ചേര്‍ന്നതിനു ശേഷമുള്ള പിറന്നാളിന് വാങ്ങിത്തന്നത്  ചന്ദ്ര കാന്തം കൊണ്ടുള്ള ഒരു ലോക്കറ്റ്. MSc  ക്ക്   പഠിക്കുമ്പോള്‍ 'Alchemist '  .റിസര്‍ച്ച് തുടങ്ങിയപ്പോള്‍ ഒരു ഹാന്‍ഡ്‌ ലെന്‍സ് , കോഫി മഗ്, അങ്ങനെ അങ്ങനെ .  കൊച്ചുത്രേസ്യക്കും ഇങ്ങനെ ഓരോന്ന് കാലാകാലങ്ങളില്‍ എത്തിക്കൊണ്ടിരുന്നു . ആശംസാ കാര്‍ഡുകള്‍ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയപ്പോള്‍  സെലിനയും കളം മാറി ചവുട്ടി.
കോറിവരച്ചു വൃത്തികേടാകാന്‍ ഇത്തവണ കിട്ടിയത് ബ്ലോഗാണ്.
ഓര്‍മ്മക്കുറിപ്പെന്നു   ഞാന്‍ വിളിക്കുന്ന ഈ ബ്ലോഗ്‌  പിറന്നാള്‍ സമ്മാനമായി അച്ചായ്ക്കു  ഡെഡിക്കേറ്റ് ചെയ്യുന്നു ,
കറിയാചായന്റെയും ,കൊച്ചുത്രെസ്യയുടെയും പിന്നെ സെലീനയുടെയും പേരില്‍ .
:)      
   

                                "സന്തോഷ ജന്മദിനം അച്ഛക്ക് ................."