Wednesday, July 27, 2016


 താഴത്ത്, വളരെ താഴത്ത് ഡെക്കാൻ പീഠഭൂമി ഒരു കൈകുഞ്ഞായി. പീഠഭൂമിക്ക് വടക്ക്, ഭൂമിക്കു കുറുകെ ജീവന്റെ തുടിപ്പോർമ്മിപ്പിച്ച് നർമദാ നദി ഒരു നീല ഞരമ്പായി. കൈകുടന്നയിൽ കോരിയ വെള്ളം പോലെ ചെറുതും വലുതുമായ അണകെട്ടുകൾ. മഹാസമതലത്തിന്റെ സാന്നിധ്യം അറിയിച്ച് ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും കണ്ടു തുടങ്ങിയപ്പോഴാണ് ഞാൻ ചെറിയൊരു മയക്കത്തിലേക് വീണത്‌. പശ്ചിമ ഘട്ടത്തിന്റെ താഴ് വാരത്ത്, കുട്ടനാടിന്റെ ജലസമൃധിയിൽ പച്ചവയലുകളുടെ നടുവിൽ ഓടിക്കളിക്കുന്ന കുഞ്ഞു സെലീന. ചേറു  പൊത്തി ഉണ്ടാക്കിയ വഴുക്കുന്ന കണ്ടവരമ്പത്ത്, പള്ളത്തി കുഞ്ഞുങ്ങളോടു മത്സരിച്ചോടി 'വല്യവരമ്പത്തു' കയറാൻ തുടങ്ങുമ്പോൾ കാൽ തെന്നിവീണ്  ഞാൻ ഉറക്കം ഞെട്ടി. താഴത്തിപോൾ ഒന്നും കാണാനില്ല. പുകയുടെ ഒരു കരിന്പടം മാത്രം, ചെവിയിൽ  വിമാനത്തിന്റെ ശല്യപ്പെടുത്തുന്ന മൂളക്കം. നഞ്ചു തിന്ന താറാവിനെപ്പോലെ ഇരിക്കെ ജോണിക്കുട്ടി തട്ടി വിളിച്ചു, "ഡൽഹി എത്തി, എണീക്ക്". വിമാനത്തിനുള്ളിൽ room freshener ന്റെ മടുപ്പിക്കുന്ന കൃതൃമ മണവും ഡോർ തുറന്നാൽ ചാടിയിറങ്ങാനുള്ള ആളുകളുടെ തത്രപ്പാടും, എനിക്ക് മടുപ്പുതോന്നി. ഇനിയും മണിക്കൂറുകൾ കാത്തിരിക്കണം connection flight ന്. ടെർമിനലിൽ എത്തി കടുപ്പത്തിൽ ഒരു ഫിൽറ്റർ കോഫിയും കുടിച്ച് ഒന്നുഷാറായി ചാരുകസേരയിൽ സ്ഥലം പിടിച്ചു. ജോണിക്കുട്ടി വിന്ധ്യ-സത്പുര പർവതങ്ങളെ കുറിച്ചും, മഹാനദികളെക്കുറിച്ചും അതിനു കുറുകെ ഉള്ള അണകെട്ടുകളെകുറിച്ചും പലവിധത്തിലുള്ള സ്ഥിതിവിവരകണക്കുകൾ നിരത്തി കൊണ്ടിരിക്കുകയാണ്. "ലഡാക്കിൽ ഇപ്പോൾ മഞ്ഞു വീഴാൻ തുടങ്ങിയിട്ടുണ്ടാരിക്കുമോ?" ഞാൻ ഇടക്കുകയറി ചോദിച്ചു. ജോണിക്കുട്ടി weather report നോക്കാൻ പോയി.


കുറെ കാലമായി ആലോചനയിൽ ഉള്ളതായിരുന്നു ലഡാക്ക് യാത്ര. ഓരോ കാരണങ്ങള കൊണ്ട് നടക്കാതെ പോയി. പെട്ടന്നായിരുന്നു തീരുമാനം. മഞ്ഞുകാലം തുടങ്ങാറായി, ഇപ്പൊ പോയില്ലേൽ പിന്നെ നടക്കില്ല എന്ന് തോന്നി. അങ്ങനെയാണ് ഞങ്ങൾ രണ്ടാളും ലഡാക്ക് ലക്ഷ്യമാകി ഇറങ്ങിയത്‌. ഫ്ലൈറ്റ് യാത്ര മതി എന്ന് തീരുമാനിച്ചതുകൊണ്ട് ജമ്മു-ശ്രീനഗർ വെള്ളപ്പൊക്കം ഞങ്ങളെ ബാധിച്ചില്ല. ഹിമാലയത്തിന്റെ വന്പും  വീന്പും  പറഞ്ഞിരുന്നു നാല് മണിക്കൂർ പോയതറിഞ്ഞില്ല. departure announce ചെയുമ്പോൾ സൂര്യൻ ഉദിച്ചിട്ടില്ല. ഈ സൂര്യോദയം എനിക്ക് ആകാശത്തിരുന്നു കാണണം. Take off ചെയുമ്പോൾ twilight വന്നുതുടങ്ങി. ഇല്ല ഉദയം ആയിട്ടില്ല, ജോണികുട്ടി സമാധാനിപ്പിച്ചു. നഗരത്തിന്റെ നരച്ച കരിമ്പടം പിന്നിലാക്കി കുങ്കുമക്കരയിൽ ആകാശം കാണാൻ തുടങ്ങി, പതിയെ നെറുകയിൽ ഒരു കുങ്കുമരാശിയുമായി വൻമലകൾ കണ്ടുതുടങ്ങി. പിന്നെയതൊരു കടുംചുവപ്പൻ വൃത്തമായി, പിന്നെ ഒത്ത ഒരു സൂര്യനായി. അനാദിയായി നീളുന്ന മഹാപർവതശിഖരങ്ങളെ ഞാൻ കണ്ടു.  ഉഷസ്സിന്റെ  ചോരത്തിളപ്പിൽ, ചുവപ്പിൽ,   വെട്ടിത്തിളങ്ങുന്ന മഞ്ഞിൻ തോപ്പിയണിഞ്ഞ കൂറ്റൻ മലനിരകൾ.  



45 മിനിറ്റിൽ താഴ്‌വര  കാണാൻ തുടങ്ങി.  360 ഡിഗ്രിയിൽ  വട്ടം ചുറ്റി മലകൾക്കിടയിലൂടെ റണ്‍വേയിൽ ചെന്നിറങ്ങുമ്പോൾ സമയം രാവിലെ 6.55, താപനില 4   degree  Celsius,  തെളിഞ്ഞ കാലാവസ്ഥ. ആദ്യ ദിവസം നിർബന്ധിത വിശ്രമം. എല്ലാം കൊള്ളാം പക്ഷെ പ്രാണ വായു, അതൊരു പ്രശ്നം തന്നെ. മൂന്നാം നിലയിലെ മുറിയില എത്താൻ കുറെ കഷ്ടപെട്ടു. നാലു പടി കയറിയാൽ പിന്നെ നാലു മിനിറ്റു വിശ്രമം. മൂന്നാം നിലയിൽ എത്തിയപ്പോൾ ശ്വാസം നിന്ന അവസ്ഥ. പണ്ട് പട്ടി കടിക്കാൻ ഓടിച്ചപ്പോൾ ഇത്രയ്ക്കു ക്ഷീണിച്ചിട്ടില്ല. ഞാൻ പതുക്കെ കമ്പിളി പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി.  ജോണിക്കുട്ടി ശ്വാസം വലിച്ചു വിടുന്നു. എന്തോ മുരളുന്ന ശബ്ദം കേട്ടാണ് ഞാൻ പുതപ്പിൽ നിന്ന് തല പുറത്തേക്കിടുന്നത്. 'The  Hollies" ന്റെ "All I need is the air that I breathe" രണ്ടര കട്ടയിൽ ജോണിക്കുട്ടി പാടുകയാണ് . ഞാൻ വീണ്ടും തല അകത്തേക്കു  വലിച്ചു. ഉറക്കത്തിൽ ഞാനൊരു കരടിയെ സ്വപ്നംകണ്ടു. തുറസായ  സ്ഥലം. കരടി രണ്ടുകാലിൽ   നടന്നു വരുന്നു. രക്ഷപെടാൻ വഴിയില്ല , ഞാൻ 'മല്ലനും മധേവനും' പരീക്ഷിക്കാൻ തീരുമാനിച്ചു. കരടി അടുത്ത് വന്നു മണപ്പിച്ചു നോക്കുന്നു. ഞാൻ ശ്വാസം പോലും വിടാതെ കിടക്കുന്നു. കരടി മണപ്പിച്ചു നില്കുന്നതല്ലാതെ പോകുന്നില്ല, എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി. ഒടുവിൽ കളിയിൽ തോറ്റ ഞാൻ ശ്വാസം വിട്ടു, വിടില്ലടീ ഞാൻ എന്ന് പറഞ്ഞു കരടി കൈ കൊണ്ടെന്റെ കഴുത്തിന്‌ കുത്തി പിടിച്ചു. ഒരു നിലവിളിച്ചലറി  ഞാൻ ചാടി എഴുനെറ്റു. ശബ്ദം കേട്ട് ജോണിക്കുട്ടി തിരിഞ്ഞു നോക്കി "എന്താ ". "ഒരു കരടി എന്നെ പിടിക്കാൻ വന്നു, കഴുത്തിന്‌ പിടിച്ചു ശ്വാസം മുട്ടിച്ചു". അടുത്ത 10 മിനിറ്റിൽ ജോണിക്കുട്ടി, ലേ യിലെ thin  air നെ കുറിച്ചും ആദ്യ ദിവസങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഒരു ക്ലാസ്സ്‌ എടുത്തു. ലാബിൽ ഇരിക്കുന്ന Oxygen cylinder  നെ ഞാൻ മനസാ മോഹിച്ചു. അസ്തമനം കഴിഞ്ഞു സൂര്യൻ പോയതോടെ തണുപ്പ് തനിക്കൊണം കാണിച്ചു തുടങ്ങി. 


അതോടെ  പുറത്തിരുന്നുള്ള  ചീട്ടു കളി മുറിക്കുള്ളിലേക്ക് മാറ്റി. അത്താഴം കഴിഞ്ഞ് പതുക്കെ ഞാൻ ഒരു ഭാഗത്ത്‌ ഒതുങ്ങി. തലേ രാത്രി ഉറക്കം കുറവായിരുന്നതു കൊണ്ട് നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു.   കമ്പിളി quilt വിരിച്ച കട്ടിലിൽ , പരുത്തി പുതപ്പുകൊണ്ട്‌ പുതച്ച് അതിനും മുകളിൽ വീണ്ടും കമ്പിളി പുതപ്പു പുതച്ചു ഞാൻ കിടന്നു. ഇടയ്ക്കു കയ്യും കാലും അനക്കുമ്പോൾ മുടിനാരിഴ വലിപ്പത്തിൽ വെളിച്ച ക്കീറുകൾ കണ്ടു. ഓ തോന്നലാരിക്കും. ഇവിടെ വന്നപ്പോ മുതൽ ഇങ്ങനെ ഓരോ തോന്നലുകൾ ഉണ്ട്. ഞാൻ ശ്വാസം വലിച്ചു വിട്ടു.  ഇടക്കെപ്പഴോ കറന്റ്‌ പോയി. ഇരുട്ടും തണുപ്പും മാത്രം. തലയടക്കം പുതപ്പിനുള്ളിൽ ആണ്. "static...static", ജോണിക്കുട്ടിയാണ്. "എന്നാ ..." ഞാൻ ചോദിച്ചു. 1000 watt ൽ കത്തുന്ന രണ്ടു കണ്ണുകൾ ജോണിക്കുട്ടിയുടെ വക. "എന്നതാ  സംഭവം", ഞാൻ വീണ്ടും ചോദിച്ചു. "static charges, അതാണ്‌ light streaks ആയി കാണുന്നത് . നമ്മൾ രണ്ടു കമ്പിളി പുതപ്പുകൾക്കിടയിൽ ആണ്. ഇടയിൽ കോട്ടൻ പുതപ്പും ". ഞാൻ ആദ്യം വിശ്വസിച്ചില്ല. തണുപ്പുകാലത്ത് ലാബിലെ ക്ലീൻ ബെഞ്ചിൽ നിന്ന് ചെറിയ ടക് ടക് ശബ്ദം കേൾപിക്കാറുണ്ട് static charges. എന്നു വച്ച് അങ്ങനെ കാണാൻ പറ്റുവൊന്നും ഇല്ല. എനിക്ക് തെളിവുവേണം, ഞാൻ സംശയിക്കുന്ന തോമായായി. ജോണിക്കുട്ടി  ഉഷാറായി. രണ്ടു കയ്യും കാലും വച്ച് പുതപ്പിൽ ഉരസി. ഞാൻ നേരത്തെ കണ്ട വെളിച്ചക്കീറുകൾ, അല്ല ഒരു മിന്നൽ വസന്തം തന്നെ. എഞ്ചിനീയറെ... ജോണിക്കുട്ടി... ഞാൻ impressed ആയി. ഞങ്ങളുടെ സന്തോഷത്തിന് കയ്യും കണക്കുമില്ലാരുന്നു. static charges ഇങ്ങനെ കണ്മുന്നിൽ വന്നു നൃത്തം ചെയ്യുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.


ആദ്യ ദിവസം വെറുതെ അങ്ങ് തീര്ന്നു പോയി. രണ്ടാം ദിവസം ലേ താഴ്‌വര ഒന്ന് കറങ്ങി. പിന്നെയായിരുന്നു ആഗ്രഹിച്ചിരുന്ന  യാത്ര, നൂബ്രാ താഴ്‌വര യിലേക്ക്. ചുരം കയറാൻ തുടങ്ങിയപോൾ മഞ്ഞു വീഴാനും തുടങ്ങി. തുറന്നിട്ട ജനലിൽ കൂടെ മഞ്ഞിൻ കുഞ്ഞുങ്ങൾ നൂഴ്ന്നു കയറി; കാറിനുള്ളിലും മഞ്ഞു പെയ്യാൻ തുടങ്ങി. കയറ്റം കട്ടിയുള്ളതായിരുന്നു, വഴിയിലൊക്കെയും മഞ്ഞു വീണു കിടക്കുന്നു. 10-15 km/h ൽ ആണ് വണ്ടി നീങ്ങുന്നത്‌. അർമിയുടെ  ട്രക്കും വല്ലപ്പോഴും കടന്നു പോകുന്ന ചരക്കു വണ്ടികളും വളരെ കുറച്ചു യാത്രക്കാരും മാത്രം. ചുരത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത്‌ എത്തിയപ്പോൾ ഒരു ചായ കുടിക്കാൻ നിന്നു- 18000 അടിക്കും മുകളിൽ, Khardung La . ശക്തമായി മഞ്ഞു പെയുന്നു.  ആർമി ചെക്ക്‌ പോസ്റ്റിൽ വണ്ടി നിരത്തി. മൂന്നോ നാലോ വണ്ടികൾ  മാത്രം. തുറന്നിട്ട ജനലിൽ കൂടി പുറത്തേക്കു തല നീട്ടി, പറന്നു വരുന്ന മഞ്ഞിൻ  കുഞ്ഞുങ്ങൾ  കണ്ണിലും നെറ്റിയിലും തൊട്ടുരുകുംബോൾ ഞാൻ പൊട്ടിച്ചിരിച്ചു, എന്റെ കൌതുകം നോക്കി പട്ടാളക്കാരും കൂടെ ചിരിച്ചു . കണ്ണെത്താ ദൂരത്തിൽ കാണുന്ന മഞ്ഞിൻ തൊപ്പിയിട്ട മലനിരകൾ, വരച്ചു വച്ചതുപോലെ. ചുരത്തിനു കാവൽ നില്കുന്ന ഘടാഘടിയൻമാരായ മലകൾക്കിടയിൽ ഒരു കട്ടൻ ചായയും കുടിച്ചു നിൽക്കുമ്പോൾ ഇവറ്റകൾക്ക് കണ്ണുണ്ടെന്നു തോന്നിപോയി. ചെക്ക്‌ പോസ്റ്റിലെ എഴുത്തുകുത്തുകൾ കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടര്ന്നു, ചുരം ഇറങ്ങാൻ തുടങ്ങി. 16000 അടി എത്തിയപ്പോൾ ഒന്ന് നിരത്തി, നടൂ നിവര്ക്കാൻ. അടുത്തുള്ള  ചായക്കടയിൽ കയറി ചൂടായിട്ടൊരു ആലൂ പറട്ടായും കഴിചിരിക്കുമ്പോൾ രണ്ടു പട്ടാളക്കാരു സംസാരിക്കാൻ വന്നു. ഞാനും ജോണിക്കുട്ടിയും ഹിന്ദിയിൽ തീർത്തും  മോശം. തട്ടിയും മുട്ടിയും സംസാരിച്ചതിൽ നിന്ന് മനസിലായി അവർ സിയാച്ചിൻ glacier ൽ പോകാൻ തുടങ്ങുകയാണെന്ന്. -40 ഡിഗ്രിയൊടടുതാണ് താപനില എന്നു കേട്ടപാടെ ഞാൻ തണുത്തുറഞ്ഞു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോ അവർക്കും പെരുത്തു സന്തോഷം. തെക്കേ അറ്റത്തൂന്ന് ഇങ്ങു വടക്കേ അറ്റത്തെത്തിയല്ലോ. ഞാൻ ശ്വാസം നീട്ടിവലിച്ചു വിട്ടു. 


ഇറക്കം കൂടുതൽ എളുപ്പമായിരുന്നു. Xylo യിൽ ഡ്രൈവറെ കൂടാതെ ഞങ്ങൾ രണ്ടാത്മാക്കൾ മാത്രം. തീർത്തും ഉൾവലിഞ്ഞ് ജനാലക്ക്‌ പുറത്തേക്കോ മനസിനകത്തെക്കോ നോക്കിയിരിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്തപോലെ രണ്ടുപേർ. വഴിയിലൊന്നും ഒരു പൂച്ചകുഞ്ഞു പോലും ഇല്ല കുറുകെ ചാടാൻ. പശ്ചാത്തലത്തിൽ  "Om Mani Pad Me Hum ...Om Mani Pad Me Hum".  ആ സംഗീതത്തിൽ ആറു വർഷങ്ങളുടെ നിലവിളി പതുക്കെ അലിഞ്ഞു പോയി; 'doc' കാണ്ഡം അവസാനിച്ചിരിക്കുന്നു ഇനി 'postdoc' കാണ്ഡം. ഞാൻ ഹിമാലയത്തിന്റെ മടക്കുകളിൽ സ്വയം നഷ്ട്പ്പെട്ടിരുന്നു. ഇറക്കം കഴിഞ്ഞാൽ അടുത്ത കയറ്റമാണ്. അതും കഠിനം തന്നെ.  ചെങ്കുത്തായ പാറക്കെട്ടുകളും ദുഷ്കരമായ വഴിയും മാത്രമാണ് കണ്മുന്നിൽ. ഒരു വളവു തിരിഞ്ഞു വണ്ടി നിന്നു, മലയിടിച്ചിലിൽ വഴിയടക്കം പോയിരിക്കുന്നു . കയറ്റിറക്കങ്ങളുടെ  പുണ്യാളൻമാരെ, മലമടക്കുകളുടെ കാവൽക്കാരെ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ.  വിളിച്ചാൽ വിളിപ്പുറത്തുള്ളവർ വിളി കേട്ടു, BRO യുടെ വക റോഡു പണി നടക്കുന്നു; മലയിടിച്ചിലിൽ പോയ വഴി നന്നാക്കുകയാണ്. പോരാത്തതിനു വളവിലും തിരിവിലും എല്ലാം നല്ല രസികൻ ചൂണ്ടുപലകകളും. നല്ല പേര്, ഞാൻ ഓർത്തു. ഒരു ആത്മ ബന്ധം ഒക്കെ തോന്നുന്നു. ഏന്തിവലിഞ്ഞു ജോണിക്കുട്ടിയെ നോക്കി, പുള്ളി default mode ആയ infinity യിൽ ആണ്. ഞാൻ ചോദിച്ചു, " Border Research Organisation" നെ BRO എന്നു വിളിച്ചത് ഒരു നല്ല ഐഡിയ ആണല്ലേ". ജോണിക്കുട്ടി കടുപ്പത്തിൽ ഒന്നു തിരിഞ്ഞു നോക്കി, കുറച്ചു ഉച്ചത്തിൽ തന്നെ തിരുത്തി, "Research അല്ല Roads, Border Roads Organisation". പിന്നെ സ്വരം കുറച്ച് എന്തോ പിറുപിറുത്തു. പുണ്യാളാ പെട്ടു. ഞാൻ ഉദേശിച്ചത്‌ അതാ...പറഞ്ഞപ്പോ മാറിപ്പോയതാ... എന്നൊക്കെ പറഞ്ഞു ഊരാൻ നോക്കി. സത്യത്തിൽ മാറിപോയതാ. കയറൂരിവിട്ട മനസ് ക്രമമില്ലാതെ സമയബന്ധിതമല്ലാതെ എവിടെയൊക്കെയോ തെണ്ടിത്തിരിഞ്ഞു നടക്കുകയാണ്. പറഞ്ഞു പറഞ്ഞു ശീലിച്ചു പോയൊരു വാക്ക് അറിയാതെ വായീന്ന് ചാടിപോയി.  


ഒരു വളവിൽ Shyok നദി പ്രത്യക്ഷപെട്ടു, പിന്നീട് ഒപ്പം കൂടി, ഒടുവിൽ സിയാച്ചിനിൽ നിന്ന് തുടങ്ങുന്ന നൂബ്രാ നദിയോട് ചേർന്ന്, ഘനഗംഭീരൻ കാരക്കോരം മലനിരകളെയും ലടാക്കിനെയും നെടുകെ പിളർന്ന്  ഒഴുകി അകലുന്നത് കാണേണ്ട കാഴ്ചയാണ്. ഇടയിൽ മഴവില്ലു കണ്ട് വണ്ടി ഒതുക്കി. Shyok ന്റെ കുത്തുന്ന തണുപ്പും ഉരുളൻ കല്ലുകളുടെ മിനുസവും   അപ്പോഴും ഉപ്പൂറ്റിയിൽ ബാക്കിയുണ്ട്. തണുത്ത വെള്ളത്തിൽ പെട്ടു രക്ത പ്രസാദം പോയ കാലുകളെ വീണ്ടും ഷൂവിനുള്ളിൽ തള്ളികേറ്റി. ആദ്യം ഞാൻ ആണ് ഇറങ്ങിയത്‌, ജോണിക്കുട്ടി slow motion നിൽ മൂരിനിവർന്നു.  പെട്ടന്നാണ് കണ്ടത്, ഡബിൾ ആണ്. ഞാൻ തുള്ളിച്ചാടി. Secondary rainbow; അർദ്ധ വൃത്തത്തിൽ ഏഴു നിറങ്ങളിൽ കൃത്യമായി നിർവചിക്കപെട്ട Primary ക്ക് മുകളിൽ വിരിഞ്ഞു മങ്ങിയങ്ങനെ നിൽക്കുന്നു.  തലച്ചോറിന്റെ അടിത്തട്ടിൽ നിന്നെങ്ങാണ്ട്, മലവെള്ള പാച്ചിൽ പോലെ, ലക്കും ലഗാനുമില്ലാതെ, കുത്തിയൊലിച്ചു വരുന്നൊരു സന്തോഷം ഇത്ര തീവ്രതയോടെ ഞാൻ അനുഭവിച്ച അവസരങ്ങൾ വളരെ കുറവാണ്.  ഇതിനു മുന്പും ചേട്ടൻ-അനിയൻ മഴവില്ലുകളെ ഒന്നിച്ചു കണ്ടിട്ടുണ്ട്, ബാംഗ്ലൂർന്റെ കോൺക്രീറ്റ് കാടിന് പശ്ചാത്തലമായിട്ട്. ഇവിടെ പക്ഷെ പ്രകൃതി മാത്രം. തെളിനീരൊഴുക്കിൽ നൂബ്രാ നദിയുടെ മറുകരയിൽ, മലയിടുക്കിൽ തുടങ്ങി മലയിടുക്കിൽ അവസാനിക്കുന്ന ചേട്ടാനിയന്മാർ.  അതിരിടാൻ നീലയാകാശം മാത്രം. പ്രകൃതി അതിന്റെ നിറങ്ങളെയെല്ലാം നിർലോഭം വാരിപ്പൂശിയൊരു ക്യാൻവാസ്. അവിടെ ഞാനുമില്ല നീയുമില്ല, ഭൂമിയും ആകാശവും പരിശുദ്ധയായ നദിയും മാത്രം. തലച്ചോറിൽ നിന്നുൽഭവിച മലവെള്ളപ്പാച്ചിൽ കൺതടത്തിൽ  ചാലുകീറി. മഴവില്ലു മാഞ്ഞു തുടങ്ങിയപ്പോഴാണ് ഞങ്ങൾ യാത്ര വീണ്ടും തുടങ്ങിയത്. 


High altitude cold desert എന്ന് ചെല്ലപ്പേരുള്ള നൂബ്രയിലെ sand dunes, അവിടുത്തെ ഇരട്ടക്കൂനുള്ള Marpo എന്നു പേരുള്ള  Bactrian camel of Hunders, Diskit മഠം, അവിടുത്തെ നനുത്ത കരിങ്കൽ പാകിയ നിലം, മൈത്രേയ ബുദ്ധന്റെ സന്നിധാനം, പിന്നെ പ്രകൃതിയും. കൂട്ടിപ്പിണഞ്ഞു കടുംകെട്ടു വീണു കിടക്കുന്ന കെട്ടുകൾ ഓരോന്നായി അയഞ്ഞു,  മനസിന്റെ  ശബ്ദം   മാത്രം കേൾക്കാവുന്ന നിശബ്ദതയിൽ സമയത്തിന്റെ മാപിനികൾ തലകീഴെ മറിഞ്ഞു. അല്പം കഴിഞ്ഞ് നിശബ്ദതക്കു കളങ്കം വരുത്തി, ഭാരത സംസ്കാരത്തിന്റെ വീമ്പു പറച്ചിൽ കേട്ടു. അഞ്ചാറു പേരുള്ള ഒരു കൂട്ടം. Silence എന്നെഴുതിയ പലകയിൽ ചാരിയിരുന്ന്, സാമാന്യ മര്യാദയില്ലാതെ ഉറക്കെ സംസാരിക്കുന്നു. പിന്നെ ഇരിക്കാൻ തോന്നിയില്ല. മൈത്രേയാ ഞാൻ പോണു എന്ന് മാത്രം പറഞ്ഞെഴുനേറ്റു, അരനിമിഷത്തിന്റെ ആത്മ സൗഹൃദം. 

വിതാനിച്ചു കിടക്കുന്ന മണൽ പരപ്പ്, ശരിക്കും മരുഭൂമി. ചുറ്റും ചെങ്കുത്തായ പാറക്കെട്ടുകൾ. ഭാവനയിൽ പോലും കണ്ടിട്ടില്ലാത്ത ഒരിടം. Marpo എന്ന് പേരുള്ള ഒട്ടകത്തിന്റെ മുതുകിൽ രണ്ടു കൂനുകളുടെ ഇടയിൽ ഞാനിരുന്നു. മണൽകാട് ചുറ്റിക്കണ്ടു. ചുണ്ടിൽ എപ്പോഴും ഒരു ചിരിയുള്ള Marpo, എനിക്കവനെ ഇഷ്ടപ്പെട്ടു. തണുപ്പ് അധികരിച്ചതുകൊണ്ട് നൂബ്രയിലെ ക്യാമ്പിംഗ് ഒക്കെ അടച്ചു. ഹോട്ടൽ റൂമിലാണ് രാത്രി താമസം.  വൈകുന്നേരമായതോടെ വീശിയടിക്കുന്നകാറ്റിന്റെ തണുപ്പും ഇരമ്പവും മാത്രം. കുടിക്കാൻ എടുത്തു വച്ച ചൂടുവെള്ളമാണ് എന്റെ ഏറ്റവും വലിയ ആർഭാടം. മഞ്ഞുകാലത്ത് ഒറ്റപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് നുബ്ര. ഒരു പ്രൈമറി ഹെൽത് സെൻററും, പ്രൈമറി സ്കൂളും ഏതാനും മെഡിക്കൽ സ്റ്റോറുകളും മഞ്ഞുകാലത്തേക്കു വസ്തുവഹകൾ സംഭരിക്കാനുള്ള ആർമിയുടെ ഗോഡൗണും മാത്രമുള്ള ഉള്ള ഒരു ചെറിയ സ്ഥലം.  മലയും പഞ്ചാര മണലും കാശ്മീരി വില്ലോ മരവും നിറഞ്ഞ തീർത്തും ചെറിയ ഒരു ഗ്രാമം.   താമസത്തിനു ശേഷം തിരിച്ചുള്ള യാത്ര തുടങ്ങാറായി. ഊണിനുള്ളതു പൊതിഞ്ഞെടുത്തു. രാവിലെ പലഹാരത്തിന്റെ ഒപ്പം ഒരു ആപ്പിൾ ഉണ്ടായിരുന്നു. garden ൽ ആപ്പിൾ കായിച്ചു കിടക്കുന്നത് തലേന്ന് കണ്ടതാണ്, അത് വിളഞ്ഞിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് ഞാൻ ആപ്പിൾ എടുത്തു കടിച്ചു, "ങേ ... ഇതാണോ ആപ്പിൾ ന്റെ ടേസ്റ്റ് ". ഒരു പരിചയവും ഇല്ലാത്ത രുചി, പുളിയും മധുരവും കൂടിയ നനവുള്ള രുചി. അപ്പൊ ഇത്രയും നാൾ കഴിച്ച ആപ്പിൾ എന്തായിരുന്നു. ജോണിക്കുട്ടി പാളയംകോടൻ പഴത്തിന്റെയും റോബസ്റ  പഴത്തിന്റെയും comparison പറഞ്ഞു.

പിന്നെ  ആൾച്ചി: Indus നദിയുടെ തീരത്ത് ഉറങ്ങിക്കിടക്കുന്ന ഒരു ചെറിയ ഗ്രാമം. ഇടയിൽ ഇൻഡസ്-സൻസ്കാർ പുഴകളുടെ സംഗമം, രണ്ടു ജീവന്റെ, രണ്ടു നിറങ്ങളുടെ,  രണ്ടു മനസുകളുടെ സംഗമം. വീണ്ടും അനാദിയിലെ പരിശുദ്ധമായ ജലം, അതിന്റെ ദൈവികമായ തണുപ്പ്, ഉരുളൻ കല്ലുകളുടെ മിനുമിനുപ്പ്, മലകളുടെ മടിയിൽ ഏകാന്തതയിൽ താഴ്വര, അവിടെ മനുഷ്യ ജീവികൾ ഞങ്ങൾ രണ്ടാൾ മാത്രം.മനുഷ്യൻ തൊട്ടശുദ്ധമാക്കാത്ത നദിയുടെ നിറം ആദ്യമായിക്കണ്ടത് ഹിമാലയത്തിന്റെ താഴവാരത്താണ്. ലേയിൽ കുപ്പിവെള്ളം ഉപയോഗിച്ചില്ല. ഹോട്ടലിൽ നിന്ന് കയ്യിൽ കരുതിയ ഫിൽറ്റർ ഉള്ള കുപ്പിയിൽ പിടിക്കും. യാത്രയിൽ തീർന്നാൽ അടുത്ത ഒഴുക്കുള്ള അരുവിയിൽ നിന്ന്  കുപ്പിയിലാക്കി എടുക്കും. മനുഷ്യവാസം ഇല്ലാത്ത സ്ഥലത്തുനിന്നും ഒഴുകി വരുന്നതായത് കൊണ്ട്  പേടിക്കേണ്ട എന്ന് ജോണിക്കുട്ടി certify ചെയ്തിട്ടുണ്ട്. തിരികെ വരുമ്പോൾ വീണ്ടും Khardung La യിൽ ഇറങ്ങി, കുറച്ചു വിസ്തരിച്ചു തന്നെ. ആകാശത്തെ തൊട്ടുനിന്നു. ജോണിക്കുട്ടി photo sphere എടുക്കുന്ന തിരക്കിലാണ്. അതിന്റെ ഇടയിൽ  എവിടേലും പ്രേതാവേശം പോലെ ഞാൻ ഉണ്ടെങ്കിൽ ആയി, അത്ര തന്നെ. എന്തായാലും സെൽഫീ എടുത്തില്ല. ഇത്ര മനോഹരമായ സ്ഥലത്ത് സെൽഫീ എടുക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നത് പോലും ഒരു അശ്ലീലമായി തോന്നി. ആർമിയുടെ പോസ്റ്റും BRO യുടെ സൈൻ ബോർഡും, ആർമി ഉണ്ടാക്കിയ പാലങ്ങളും പിന്നിട്ട് ടൌണിൽ എത്തി. രാത്രി ഭക്ഷണത്തിന് സൂപ്പും മോമോയും. നല്ലവണ്ണം തണുത്ത് ഇരുട്ടിയപ്പോ വീണ്ടും ഞങ്ങൾ static charge ഉണ്ടാക്കാൻ തുടങ്ങി.  

അടുത്ത ലക്‌ഷ്യം Pangong Tso. ലേ മനസിൽ കയറിയ കാലം മുതൽ എന്റെ focus   Pangong Tso ആണ്. ഗൂഗിള് മാപ്‌സിൽ ഒരു പത്താവർത്തി ഞാൻ നോക്കിയിട്ടുണ്ട് അങ്ങോട്ടേക്കുള്ള വഴി. രാവിലെ തന്നേ ഒരുങ്ങിയിറങ്ങി. കണ്ണടച്ചാൽ നീല മാത്രം. വീണ്ടും "Om Mani Pad Me Hum ...Om Mani Pad Me Hum",  ചെങ്കുത്തായ മലകൾ, ചുരം, മണ്ണിടിച്ചിൽ, തണുപ്പ്, ഏകാന്തത, മഞ്ഞുമല, കടുംചായ.  രണ്ടുമൂന്നു മണിക്കൂർ വഴി കഴിഞ്ഞുകാണും. മലയിടിഞ്ഞതാണ്, ഭീമൻ പാറകൾ രണ്ടെണ്ണം നടുറോഡിൽ. ആർമി പോസ്റ്റിൽ നിന്നു വണ്ടി എത്തിയിട്ടുണ്ട്, തുമ്പികൈയുള്ള രണ്ടെണ്ണം; BEML ന്റെ വക എര്ത് മൂവേഴ്‌സ്. ബാംഗ്ലൂരിൽ വീട്ടിലേക്കുള്ള വഴിത്തിരിയുന്നതു BEML ഗേറ്റിന്റെ മുന്നിൽ നിന്നാണ്. എന്നാലും അന്നാദ്യമായാണ് BEML ഒരു സംഭവമാണ് എന്നൊക്കെ തോന്നിയത്. തുമ്പികൈ വച്ചു പിടിച്ചും ഇടിച്ചും അടിച്ചും ഉരുട്ടിയും ഇരട്ടിയുടെ ഇരട്ടി വലിപ്പമുള്ള പാറ ഒതുക്കി, ഒരു  മണിക്കൂറിൽ വഴി ക്ലീൻ. ഞങ്ങൾ യാത്ര തുടർന്നു. ചങ് ലാ പാസിൽ എത്തി. കൊടുങ്കാറ്റിനെ ചങ്ങലക്കിട്ടിരിക്കുന്ന വൻമലകൾക്കിടയിൽ കൂട്ടി ഒരു ചുരം, പതിനേഴായിരത്തി ചില്ല്വാനം അടി ഉയരത്തിൽ ഒരു വഴി. മലമടക്കുകളിൽ അടിച്ചു തല്ലിക്കരയുന്ന ഏതു സമയത്തും ചങ്ങല പൊട്ടിച്ചു വരാൻ വെമ്പുന്ന തടവിലാക്കപ്പെട്ട കൊടുങ്കാറ്റിന്റെ നിലവിളി, കുത്തുന്ന തണുപ്പ്, ഉച്ചിയിൽ നിറഞ്ഞു കത്തുന്ന വെയിലിൽ വെട്ടിത്തിളങ്ങുന്ന മഞ്ഞ് വീണ വഴി, ആർമി സ്ഥാപിച്ച സ്മാരകം, ക്യാമറ പിടിച്ചു നടക്കുന്ന കുറച്ചു മനുഷ്യ ജീവികൾ, മൂന്നാലു വണ്ടികൾ പിന്നെ കണ്ണു മഞ്ഞളിച്ചു നിൽക്കുന്ന ഞാനും. ചുരം ഇറങ്ങാൻ തുടങ്ങുമ്പോൾ കാഴ്ചകൾ കൊണ്ടെന്റെ കണ്ണു നിറഞ്ഞു. 

വഴിയിൽ പലയിടത്തും പ്ലാസ്റ്റിക് വലിച്ചെറിയരുത് എന്നും  പരിസ്ഥിതി സംരക്ഷിക്കണം എന്നുമുള്ള BRO യുടെ ഓർമ്മപ്പെടുത്തലുകൾ. ഇടയിൽ ഹിമാലയൻ യാക് വഴിമുടക്കി നില്കുന്നു. പിന്നെ എപ്പോഴോ നീർച്ചാലുകൾ കാണാൻ തുടങ്ങി, അതിൽ ഓടിപ്പാഞ്ഞു നടക്കുന്ന കാട്ടു കുതിരകളും. വണ്ടി വരുന്നത് കാണുമ്പോൾ mermot എന്ന ചെറുജീവി ഓടി വരും. യാത്രക്കാർ എറിഞ്ഞു കൊടുക്കാറുള്ള ബിസ്കറ്റും ചിപ്സും കിട്ടുമെന്ന് കരുതിയാവണം. അങ്ങനെ ചെയ്യരുത് എന്നു കൃത്യമായി എഴുതി വച്ചിട്ടുണ്ടെങ്കിലും ചിലരെങ്കിലും അവയെ തീറ്റുന്നുണ്ട് .  ചെറിയ തടാകങ്ങൾ കാണാൻ തുടങ്ങി, Pangong Tso അടുത്തെത്താറായി എന്ന് മനസിലായി. ഒരു വളവിൽ നിനച്ചിരിക്കാതെ തടാകത്തിന്റെ ആദ്യ ദർശനം. ഞാൻ ശ്വാസമടക്കിയിരുന്നു. മലമടക്കുകൾ നിവർന്നപ്പോൾ മുന്നിൽ കടും നീലത്തടാകം. ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു എന്ന് തന്നെയാണ് എന്റെ ഓര്മ. ഒരുപാട് ഫോട്ടോസ് കണ്ടിട്ടുണ്ട് Pangong Tso യുടെ. പക്ഷെ ഇല്ല ഇത്രത്തോളം വരില്ല, ഈ കാഴച്ചയോളം വരില്ല. വഴിയുടെ അറ്റം വരെ പോയി. അവിടം മുതൽ ആർമി യുടെ നിയന്ത്രണത്തിൽ ആണ്. അവിടുന്ന് വീണ്ടും പോയാൽ ചൈന അതിർത്തി. നീലാകാശത്തിനു താഴെ നിശ്ചലമായി ഒരു നീല തടാകം, കടൽ പോലെ പരന്ന് കണ്ണെത്താ ദൂരത്തിൽ ശാന്തയായി ഉറങ്ങുന്നു. 5 km  വരെ വീതിയിലും 138 km നീളത്തിലും ഇന്ത്യയിൽ തുടങ്ങി ചൈനയിൽ അവസാനിക്കുന്ന ഭീമൻ തടാകം. വന്പൻ മലകൾ 14000 അടി ഉയരത്തിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന Pangong Tso.  മഞ്ഞു കാലത്തു ഉറഞ്ഞു പോകുന്ന, കടുത്ത ഉപ്പുരസമുള്ള അതിസുന്ദരി. ഞാൻ സ്വപ്നത്തിലോ സങ്കല്പത്തിലോ പോലും കണ്ടിട്ടില്ല എങ്ങനെയൊരു ഭൂപ്രദേശം. കണ്ണാടിപോലെ തെളിഞ്ഞ വെള്ളം, അടിത്തട്ടിൽ ഉരുളൻ കല്ലുകൾ, എന്തൊരു പ്രലോഭനമാണ്. തണുത്തു വിറക്കുന്നുണ്ട്, പക്ഷെ ഇറങ്ങാതിരിക്കാനാവില്ല. നേരത്തെ അനുഭവം  ഉള്ളതുകൊണ്ട് ഞാൻ കരുതിക്കൂട്ടിയാണ്. കണ്ണാടിവെള്ളത്തിൽ കാൽ വച്ചു. ഒരുകാലെ വച്ചുള്ളു. നിന്നനില്പിൽ നിലവിളിച്ചു, പിന്നെ ചിരിച്ചു, കാൽ വയ്ക്കാനും എടുക്കാനും വയ്യാതെ കുറച്ചു നേരം.

വളരെ കുറച്ചു പേരെ ഉള്ളു ഏകദേശം 50 ൽ താഴെ. തണുപ്പ് തുടങ്ങിയിരുന്നതുകൊണ്ടു ടെന്റുകൾ വളരെകുറവു. ഒരാഴച കൂടെ കഴിഞ്ഞാൽ നാടോടികൾ ആയ നടത്തിപ്പുകാരും ഇതെല്ലം പൂട്ടിക്കെട്ടി മലയിറങ്ങും. പിന്നെ മാർച്ചിൽ മഞ്ഞുരുകി കഴിഞ്ഞു വീണ്ടും വരും. തടാകം തുടങ്ങുന്നിടത്തു ആർമിയുടെ പോസ്റ്റ് ഉണ്ട്, നെടുനീളൻ ഇന്ത്യൻ പതാകയും. അസ്തമയം അടുത്തപ്പോൾ പതാക താഴ്ത്തി , ആർമി യുടെ പരേഡ്. പിന്നെ  Pangong Tso യിൽ പട്രോളിംഗ്. സൂര്യൻ പോയപുറകേ നദിയുടെ നീലനിറവും പോയി, കണ്ണാടി തിളക്കം മാത്രം അവശേഷിച്ചു.  പകൽ കാഴ്ച്ചയോളം തന്നെ ഭ്രമിപ്പിക്കും  രാത്രി കാഴ്ചയും. അതൊരു കറുത്തവാവ് കൂടിയായിരുന്നു. ഡീസൽ ജനറേറ്റർ വച്ച് കത്തിക്കുന്ന വിളക്കുകൾ പത്തു മണിയോടെ അണക്കും. തണുപ്പിനെ അതിജീവിക്കാനായാൽ തലക്കുമുകളിൽ ഒരു മായാലോകം തുറന്നു വരും. തണുത്തു ചുരുണ്ടു കൂടിയിരിക്കുന്ന എന്നെ നോക്കി  ജോണിക്കുട്ടി മുകളിലേക്കു കൈചൂണ്ടി പറഞ്ഞു, milkyway യുടെ ഒരു arc ആണ്. അറിയാമെന്നു ഞാൻ തലയാട്ടി. ഒരായിരം വട്ടം കൊതിച്ചതാണ് വിളക്കുകളെല്ലാം അണയുന്ന ഒരു കറുത്ത വാവ്. കോടിക്കണക്കിനു നക്ഷത്രങ്ങൾ, ചെറുതും വലുതും,  ഇരുൾമറ നീക്കി പുറത്തു വരുന്ന കറുത്തവാവ്. മൈനസ് ഡിഗ്രിയിൽ തണുത്തു വിറച്ചു ഞാൻ പിന്നെ മുറിയിൽ  കയറി. ഈ രാത്രിയോർമ മാത്രം മതി വരാനിരിക്കുന്ന കറുത്തവാവുകളിൽ ധൈര്യപ്പെടാൻ.

sub-zero  യിലും റൂം ഹീറ്റിംഗ് ഇല്ല. ജനറേറ്റർ ഓഫായായാൽ പിന്നെ വൈദ്യുതിയേ ഇല്ല. കംബിളി പുതപ്പിനടിയിൽ വയ്ക്കാൻ രണ്ടു ഹോട് വാട്ടർ ബാഗ് തരും. ആകാവുന്നിടത്തോളം ചുരുണ്ടു കൂടിക്കിടന്നു. സൂര്യോദയം കാണാൻ  ജോണിക്കുട്ടി പോയി. ഞാൻ പോയില്ല. പുറത്തിറങ്ങിയാൽ തണുത്തു ഐസ് ആയി പോകുന്നപോലത്തെ തണുപ്പ്.  നക്ഷത്ര കുപ്പായം അഴിച്ചുവച്ചു നീലക്കുപ്പായം എടുത്തിട്ടൂ വീണ്ടും  തടാകം. രാവിലെ നടത്തം കഴിഞ്ഞെത്തി, ചൂട് ചായയുംകഴിച്ചിരിക്കുമ്പോൾ മനസും നദിയും ഒരുപോലെ. ഇനിയും തിരികെപോക്കാണ്. കണ്ണും മനസും കാഴ്ചകൾ കൊണ്ടു  നിറഞ്ഞു. ഘനീഭവിച്ചു കിടന്നതൊക്കെ  തലേന്ന് പെയ്ത മഞ്ഞിനിപ്പം മഞ്ഞവെയിലിൽ ഉരുകി പോകുന്നു.

രണ്ടു വർഷങ്ങൾക്കിപ്പുറം, ഇപ്പോഴും, കണ്ണൊന്ന് ഇറുക്കിയടച്ചാൽ എനിക്കുകാണാം, ആ കാഴ്ചകൾ . അത്ര ആഴത്തിൽ പതിഞ്ഞുപോയതാണ് ലഡാക്കിന്റെ ഭൂമിയും ആകാശവും ജലവും എന്റെയുള്ളിൽ.  ഇനിയും ഇനിയു വരാൻ എന്നും ലഡാക് അങ്ങനെതന്നെ ഉണ്ടാവണേ എന്ന് മാത്രം ആഗ്രഹിച്ചു.  പോയിവരാമെന്നു പറഞ്ഞു ഞങ്ങൾ ഇറങ്ങി. കാതിൽ  "Om Mani Pad Me Hum ", കണ്ണിൽ ഹിമവാൻ, മനസ്സ് സ്വച്ഛയായ തടാകം. 

Note:2014 ലെ മഞ്ഞുകാലത്തിനു മുന്നായിരുന്നു യാത്ര.  





 

Sunday, February 23, 2014

മധുര സുന്ദര...

        മധുരസുന്ദര സുരഭിലമായ നിലാവെളിച്ചമാകുന്നു പ്രേമം എന്ന് പറഞ്ഞത് ഞാനല്ല, ബഷീറാണ്. പ്രേമത്തെ ഇതിലും നന്നായി നിർവചിക്കാൻ എന്റെ ഭാഷ പോരാ. ഇപ്പൊൾ  പ്രേമത്തെ കുറിച്ചെഴുതാൻ എന്താണെന്നു ചോദിച്ചാൽ ഇതു പ്രണയ കാലമാണ്. ആർക്ക്‌ എന്ന് ചോദിച്ചാൽ പ്രേമിക്കുന്ന ആർക്കും എന്നുത്തരം. ഇപ്പോൾ ഞാൻ കാണുന്നതൊക്കെ ദ്വയം. പെട്ടന്ന് ഈ കാമുകീകാമുകൻമാരൊക്കെ ഭൂമിയിൽ  നിന്നു പൊട്ടി മുളച്ചു വന്നതുപോലെ. അതും പലതരത്തിൽ- പ്രേമം അസ്ഥിക്കു പിടിച്ചവർ, കടുത്ത പ്രേമപ്പനി പിടിച്ചവർ, കണ്ണു തുറന്നീപ്പൂക്കളെയൊക്കെ കണ്ടുപോയാൽ അറിയാതെങ്ങാനും പ്രേമിച്ചു പോകുമോ എന്ന് പേടിച്ചു കണ്ണടച്ച് പിടിച്ചിരിക്കുന്നവർ അങ്ങനെ പലതരത്തിൽ. ഇവരെല്ലാവരും കൂടെ എന്നെ പഴങ്കഥ പറയിപ്പിച്ചേ അടങ്ങൂ. മഞ്ഞുകാലത്തിനൊടുക്കമൊരു പൂക്കാലമുണ്ടെന്നു സെലീനയോട് ജോണിക്കുട്ടി പറയുമ്പോൾ ഇവിടെ പൂക്കൾ  വിരിഞ്ഞു തുടങ്ങിയിട്ടില്ല. തണുത്തു വിറങ്ങലിച്ച ഒരു രാത്രിയുടെ ഒടുക്കത്തിൽ ആരോടും ചോദിക്കാതെ കയറിവന്ന കുളിരുള്ള ഒരു വെലുപ്പങ്കാലത്താണ് സെലീനയെ കാണാൻ ജോണിക്കുട്ടി പുറപ്പെടുന്നത്. പച്ച പൈങ്കിളി പ്രേമത്തിലേക്ക് പിന്നെ അധികം ദൂരമുണ്ടായിരുന്നില്ല.
     ഈ പൈങ്കിളി കാലമാണ് ഏറ്റവും സുന്ദരം. അതിന്റെ ഒരു കാരണം പൈങ്കിളി വന്നു സാമാന്യ ബോധത്തിന്റെയും സമയത്തിന്റെയും സകല തുലാത്തട്ടുകളെയും കീഴ്മേൽമറിക്കുമെന്നതു തന്നെ. ഇന്നലെവരെ, അസ്ഥികൂടം മാത്രമായി "എന്തോന്നെടെ ഇത്" എന്ന ഹസ്തമുദ്രയുമായി ആകാശത്തോട് കെറുവിച്ചു നിന്ന വന്മരങ്ങളൊക്കെ ഇന്നിപ്പോൾ ഇളം ചുവപ്പു തളിർ പൊട്ടിച്ച് വാനവിതാനത്തെയാകെ
കൈനീട്ടി വിളിക്കുന്നു. തലയ്ക്കുമുകളിൽ ഇലക്കുടയ്ക്കപ്പുറം ആകാശത്തിനിത്ര നീല നിറമോ എന്നുഞാനൽഭുതപെട്ടു. എനിക്കു ഭാരമില്ലെന്നും എന്നെ ആര്ക്കും കാണാൻ പറ്റില്ലെന്നും വിചാരിച്ച് മേലോട്ടും നോക്കി നടക്കുമ്പോൾ ഒരു പട്ടി എന്റെ നേരെ കുരച്ചുചാടി.  വീണ്ടുവിചാരമുണ്ടായത്‌ അന്നേരമാണ്. നടന്നു നടന്ന് ലാബ്‌ എത്തിയിരുന്നു. പൈങ്കിളിയെ പിടിച്ചു കൂട്ടിലിട്ടിട്ട് എന്നിലെ കണിശക്കാരി ഉണര്ന്നു. കുറച്ചധികം പണി തീർക്കാനുണ്ട്. experimental setup എല്ലാം റെഡിയാക്കിയപ്പോഴാണ് ശ്രദ്ധിച്ചത് അത്യാവശ്യം വേണ്ടിയിരുന്ന Argon ഗ്യാസ് തീർന്നിരുന്നിക്കുന്നു. അത്യാവശ്യമായി cylinder refill ചെയ്യണമെന്നു ഗ്യാസ് ഏജൻസിക്കാരനെ വിളിച്ചു പറഞ്ഞു. പിന്നെ 'ഗേറ്റ് പാസ്' സംഘടിപ്പിക്കണം. project assistantന്റിനോടു സഹായം അഭ്യർഥിച്ചു. കുറച്ചു മെനക്കേടാണ്. അതായത് ഇൻസ്റ്റിറ്റ്യൂട്ട്  ഗേറ്റ് കടത്തി അകത്തുനിന്ന്  എന്തെങ്കിലും വെളിയിൽ കൊണ്ടുപോകണമെങ്കിൽ ഗേറ്റ് പാസ് നിർബന്ധമാണ്.  എല്ലാം പറഞ്ഞു ജൂനിയർ നെ ചട്ടം കെട്ടി.  അത്യാവശ്യം തീർക്കാനുള്ള കുറച്ച് എഴുത്തു കുത്തുകൾ നടത്തികൊണ്ടിരിക്കുമ്പോൾ ഫോണിൽ പൈങ്കിളി ചിലച്ചു. "ജോണിക്കുട്ടി കോളിംഗ്...". ഞാൻ ചാടിക്കേറി ഫോണെടുത്തു. ഓഫീസ് ടൈമിൽ പതിവുള്ളതല്ല. "എന്നാ ഈ നേരത്ത്..?".  ഞാൻ ലാബിൽ നിന്ന് വെളിയിൽ  ഇറങ്ങി. ഒരു ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ വിളിച്ചതാണ് പോലും. ഞാനിപ്പോൾ മൂന്നാറിലെ തേയില തോട്ടങ്ങൾക്ക് നടുവിൽ നിന്ന് താഴവാരത്തെ നോക്കുകയാണ്. കുളിരുള്ള കാറ്റ്, തേയിലയിലകളുടെ മണം, youtube  ലെ ജോണ്‍ ഡെൻവർ ഗിറ്റാർ  പിടിച്ചു കയ്യാലയിൽ ഇരുന്നു പാട്ടുപാടുന്നു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ പാട്ടു തീർന്നു. സംസാരം അവസാനിപ്പിച്ച് ചുണ്ടിൽ  ഒരു മൂളിപ്പാട്ടുമായി ഞാൻ ലാബിലേയ്ക്ക് കയറി. പെട്ടന്ന് മുന്നില് നിൽക്കുന്നു project assistant. കയ്യോടെ പിടിച്ചെടീ കള്ളീ എന്ന മട്ടിൽ ഒരു നോട്ടവും. ഞാൻ ചെറുതായി ഒന്നു  ചമ്മി. ഗൌരവത്തിൽ ചോദിച്ചു "എന്താ?". അവന്റെ മറുചോദ്യം "എന്താ ആളുടെ പേര്?". എന്റെ ചുണ്ടിലൊരു പുഞ്ചിരി, തല ഉയർത്തി അഭിമാനത്തിൽ പറഞ്ഞു "മിസ്റ്റർ ജോണിക്കുട്ടി". ചെക്കന്റെ കണ്ണിലൊരു ശൂന്യത, ഒന്നും മനസിലാകാത്ത ഒരു ഭാവം, പിന്നെ കള്ളം കയ്യോടെ പിടിച്ച മട്ടിലൊരു ചെറിയ ചിരി. "എന്താ" ഞാൻ ചോദിച്ചു. "അല്ല ഗ്യാസ് ഏജൻസി കാരന്റെ പേര് ... ഗേറ്റ് പാസ്സിൽ കൊടുക്കാൻ..." മനസിലെ പൈങ്കിളി ശ്വാസം മുട്ടി ചത്തു. അകത്ത് മുറിയിൽ ആരുടെയോ കൈയിൽ നിന്ന് glass tumbler താഴെവീണുടയുന്ന ശബ്ദം. മുഖത്തു നോക്കാതെ പറഞ്ഞു "വിനായക ഗ്യാസ് ഏജൻസി". പിന്നെ നിശബ്ദത ....
   ഗേറ്റ് പാസ്സിന്റെ പേരില് ഞാൻ നാണം കെടുന്നത്‌ ഇത് ആദ്യമായല്ല. ഒരിക്കൽ ഒരു തത്ത കുഞ്ഞിനെ കിട്ടി. Department ന്റെ തൊട്ടടുത്ത മരപൊത്തിൽ ഉണ്ടായിരുന്ന ഒരു തത്തക്കുടുംബത്തിലെതാണ്. ചില്ല ഓടിഞ്ഞപ്പോൾ ഇതൊരെണ്ണം ഒഴികെ ബാക്കി എല്ലാം പറന്നു പോയി. താഴെ വീണ തത്തക്കുഞ്ഞിനെ ജോലിക്കാർ എടുത്തു വച്ചു. അതു വഴി നടക്കുമ്പോൾ സ്ഥിരമായി കാണാറുള്ളതാണ് ചില്ലയൊടിഞ്ഞതു കണ്ടു ഞാൻ ഒന്ന് തപ്പി നോക്കി എല്ലാം പറന്നു പോയോന്ന്. അപ്പഴാണ് ജോലിക്കാർ ഒരു തെർമോകോൾ പെട്ടിയിൽ ഇട്ടു ഇതിനെ തന്നത്. ചെറിയ മുറിവുണ്ട് സാരമുള്ളതല്ല. മൃഗാശുപത്രിയിൽ  കൊണ്ടുപോയെക്കാമെന്നു വച്ചു. 5km  മാറി ഒരെണ്ണമുണ്ട്. തെർമോകോൾ പെട്ടിയിൽ തന്നെ ഇട്ടു ഞാൻ ഗേറ്റ് ലോട്ട് നടന്നു. "യേ ക്യാ ഹേ? ". സെക്യൂരിറ്റി ആണ് . ഞാൻ നിന്ന് പരുങ്ങി. പിന്നെ മുക്കി മൂളി പറഞ്ഞു "ഇത് ഏക്‌ പാരറ്റ് ഹേ".  അങ്ങേരു കണ്ണ് മിഴിക്കുന്നു. "ക്യാ ? ഗേറ്റ് പാസ്‌  ദിഖാവോ " .. ഞാൻ വിസ്തരിച്ചു. "ഇതിനെ veterinary ഹോസ്പിറ്റൽ സേ.... ഡോക്ടർ മിൽനാ ... ദൈവമേ... ഹേ ". ഒന്നും മനസിലാകാതെ അങ്ങേരു അടുത്തേക്ക് വന്നു. ഞാൻ പെട്ടി തുറന്ന് തത്തക്കുഞ്ഞിനെ കാണിച്ചു. പിന്നെ സംഭവിച്ചതൊക്കെ മലയാളവും ഇംഗ്ലീഷും ഹിന്ദിയും പൊടിക്ക് കുറച്ചു കന്നഡയും ചേർത്ത് പറഞ്ഞു. അങ്ങേരു ദയനീയമായി ചിരിച്ചു. എന്റെ ഹിന്ദി കേട്ടിട്ടോ തത്തക്കുഞ്ഞിനെ കണ്ടിട്ടോ...
   അങ്ങനെ ഞാൻ ഗേറ്റ് പാസ്സിനോട് തത്വത്തിൽ എതിരായി. മധുരമോഹന സുന്ദര സുരഭില കാലത്ത് ഞങ്ങൾ കല്യാണം കഴിച്ചു. കാലം കുറച്ചങ്ങു പോയി. രാവിലെ അപ്പം ചുട്ടു പാത്രത്തില വക്കുമ്പോൾ ചൂടാറുന്നതിനു മുന്നേ സ്റ്റൂ ചേർത്ത് തട്ടുവാണ് കെട്ടിയോൻ. അടുക്കള ജനലിൽ ഒരു പ്രാവ് വന്നിരുന്നു ചിറകടിച്ചു. "നിനക്കു വേണ്ടേ", കെട്ടിയോൻ ചോദിച്ചു.
സെലീന : കൊള്ളാവോ,ഇഷ്ട്ടപ്പെട്ടൊ.
ജോണിക്കുട്ടി : ഹ്മ്മ്  കൊള്ളം നന്നായിട്ടുണ്ട്"
സെലീന : - ചെറിയ ഒരു പുഞ്ചിരി.
ജോണിക്കുട്ടി : എഡിയേ ... രജനീകാന്ത് എന്താണ് കഴികുന്നതു എന്നറിയാമോ ?
സെലീന : രാവിലെ രജനി ജോക്സ് ആണോ..എനിക്കറിയത്തില്ല .
ജോണിക്കുട്ടി : അങ്ങേരുടെ ഭാര്യ ഉണ്ടാക്കുന്നത്‌ എന്തോ അത്. രജനികാന്തിനുപൊലും ഇല്ല ഒരു ചോയ്സ്, പിന്നെയല്ലേ എനിക്ക്.....

പ്രാവ് പറന്നു പോയി, അടുപ്പത്ത്  പാൽ തിളച്ചുതൂകി ....

ശുഭം... 
    
  

Tuesday, December 31, 2013

ജനുവരി ഒരു ഓർമ

   
 
ഒരു ജനുവരി ഒന്നാം തിയതി കൃത്യം 10 മണിക്കാണ് സെലീനയും ജോണിക്കുട്ടിയും ആദ്യമായി കണ്ടുമുട്ടുന്നത്. കൃത്യം എന്ന് പറഞ്ഞാ കിറുകൃത്യം. ഫാക്കറ്റി ക്ലബ്ബിന്റെ തുരുമ്പെടുത്തു  തുടങ്ങിയ മേശയുടെ ഇരുപുറവും, കാലൊടിയാറായ പ്ലാസ്റ്റിക്‌ കസേരയി സെലീനയും തകരക്കസേരയി ജോണിക്കുട്ടിയും ഇരുന്നു വാർത്ത‍മാനം പറഞ്ഞു തുടങ്ങി.    അങ്ങനെ സംസാരിച്ചു സംസാരിച്ച് ഒടുക്കം രണ്ടുപേരും കല്യാണം കഴിക്കാ തീരുമാനിച്ചു. ഒത്തുകല്യാണത്തിനു മൂന്നാഴ്ച  മുന്നേ പ്രതിശ്രുത വര അമേരിക്കക്ക് പോകുകയാണ്. റിട്ടേണ്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടില്ല. 4 ദിവസം മുപേ എത്തുമെന്നാണ്  പറഞ്ഞിരിക്കുന്നത്. അവിടുന്ന് തിരിക്കുന്നതിന്റെ 2 ദിവസം മുപേ ഷോപ്പിംഗ്‌ കഴിഞ്ഞു വന്നിട്ട് എന്നെ വിളിച്ചു. എവിടെയോ ഒരു നല്ല ഡിന്ന സെറ്റ് കണ്ടു നന്നയി ഇഷ്ടപ്പെട്ടു. പക്ഷെ weight കൂടുത ആയതുകൊണ്ട് കൊണ്ടുവരാ പറ്റില്ല എന്ന്. ഞാ സമാധാനിപ്പിച്ചു സാരമില്ല ഇവിടുന്നു മേടിക്കാം. പിന്നെ സ്വയം ആശ്വസിച്ചു . ഒന്നുമില്ലേലും കല്യാണം കഴിക്കാ പോകുന്നതിന്റെ ഒരു വ്യത്യസമൊക്കെ ഉണ്ട്. ഡിന്നർ സെറ്റിനെ ഒക്കെ കുറിച്ചു ചിന്തിച്ചു തുടങ്ങി. ഉത്തമ ഭത്താവാകാ ഉള്ള തയ്യാറെടുപ്പാണ്. ആളു വിടുന്ന മട്ടില്ല. ഇന്ത്യയി കിട്ടാത്ത എന്തോ ആണ് പോലും 230 pieces ഉണ്ടുപോലും. 230 ഓ. ഇതെന്നാ  ചായക്കട തുടങ്ങനാണോ? എനിക്കൊരു അന്തോം കുന്തോം കിട്ടിയില്ല. "ചായകടയോ ?" വര വാ പൊളിച്ചു. എന്തോ misunderstanding പറ്റീട്ടുണ്ട്‌. ഞാ ഒന്നുകൂടി ഉറപ്പുവരുത്തി, "ഇതെന്ന സാധനം എന്നാ പറഞ്ഞേ..". "ഡ്രി സെറ്റ്, ഈ ഭിത്തി ഒക്കെ drill  ചെയുന്ന tools ഇല്ലേ". ദൈവമേ Drill സെറ്റ് ആണോ, അതുണ്ടല്ലോ. "അപ്പൊ ഡിന്നർ സെ......"." ഓ ഡിന്നർ ഒക്കെ കഴിച്ചു. ഇനി കിടന്നു ഉറങ്ങിയാൽ മതി". കാര്യങ്ങളുടെ ഒരു കിടപ്പുവശം പിടികിട്ടി തുടങ്ങി. വേഗം പോയി ഗൂഗിനോട് ചോദിച്ചു, tools ഇഷ്ടപെടുന്ന ഒരാളുടെ ഭാര്യ അറിഞ്ഞിരിക്കേണ്ട കാര്യങ്ങ. മന്ത്രകോടിച്ചരടി പവിത്രക്കെട്ടിട്ടു ഭാര്യയാക്കുമ്പോത്താരക്കുമുന്പിവച്ച് അച്ഛനും സാക്ഷികളും കേള്ക്കാതെ എന്നോട് പതുക്കെ പറഞ്ഞു. " കുറച്ചു സമയം എടുത്തെങ്കിലും reef knot പെഫെക്റ്റ്‌ ആണുകേട്ടോ. sailorടെ  മക കൃത്യമായി knot ഇട്ടില്ലെങ്കി കുറച്ചിലാ". ഞാ ഒന്ന് തിരിഞ്ഞ്  എക്സ്-നേവിക്കാര ആയ പപ്പയെ നോക്കി.
    അങ്ങനെ മിസ്സിസ് ജോണിക്കുട്ടി ആയതിന്റെ രണ്ടാംപക്കം ഒരു നല്ല ഭാര്യ ആകുന്നതിന്റെ മുന്നോടിയായി എന്റെ കുറച്ചു തുണി  കഴുകിയേക്കാം  എന്നു  വിചാരിച്ചു. നല്ല ഭാര്യമാ അങ്ങനെയാണല്ലോ (എന്ന്!!!). ജോണിക്കുട്ടി resistors ഉം capacitors ഉം വച്ച് ചിത്രപണി നടത്തുവാണ്. ഇതിയാന് കല്യാണത്തിന്റെ പിറ്റേന്നെങ്കിലും ഒന്ന് അടങ്ങിയിരുന്നുകൂടെ: സെലീന ഓത്തു. വാഷ്‌ ഏരിയയി വാഷിംഗ്‌ മെഷീ ഉണ്ട്. ഫ്രണ്ട് ഡോ തുറന്നു തുണി എല്ലാം ഇട്ടു തട്ടി. വാതി  അടച്ചു സ്റ്റാട്ട്‌ ഇട്ടതോടെ മെഷീ "അയ്യോ പൊത്തോ"എന്ന് നിലവിളിക്കാ തുടങ്ങി. സെലീന ഞെട്ടി തരിച്ചു നിന്നു. ആദ്യമായി ചെയ്ത കൈക്രിയയാണ്, അതിങ്ങനായല്ലോ. മമ്മി സമാധാനിപ്പിച്ചു, "സാരമില്ല ഇതിനു മുന്നും ഇതുപോലെ കേടായിട്ടുണ്ട്, അവനിപ്പോ ശരിയാക്കിത്തരും ". "ഓ അപ്പൊ കേടായി അല്ലെ. എന്നെ ശരിയാക്കുമെന്നോ മെഷീ ശരിയകുമെന്നോ? ": സെലീന മനസ്സിത്തു. ജോണിക്കുട്ടി വന്നു തുറക്കാ നോക്കി, ഇല്ല തുറക്കുന്നില്ല- "സ്റ്റക്ക് ആയി, അറിയാ വയ്യെങ്കി ചെയ്യണ്ടാണ് ഞാ പറഞ്ഞതല്ലേ".  ശരിയാണ് പറഞ്ഞതാണ്. ഞാത്തുഹോസ്റ്റ ജീവിതം തുടങ്ങിയിട്ട് കൊല്ലം കുറെയായി. തുണി കഴുകിയാ കഴുകി ഇല്ലെങ്കി ഇല്ല. അങ്ങനെ തുണിക  കൂമ്പാരങ്ങളായി അത് മുറിയെ വിഴുങ്ങാ തുടങ്ങുമ്പോ കെട്ടുകെട്ടുകളായി അലക്കുകാരന് കൊണ്ട് കൊടുക്കും. ഞങ്ങളി ചില അങ്ങനെ കൊടുത്ത തുണിക  അലക്കി മേടിച്ചതിന്റെ പിറ്റേന്നു അലക്കുകാരാ പുതിയ ബൈക്ക് മേടിച്ചത് ഒരു ചരിത്ര സത്യമാണ്. "സാരമില്ല കേട്ടോ, എന്നാ ഇത്രേ ആലോചിക്കുന്നെ " , ചോദിച്ചത് നാതൂനാണ്. ഒക്കാപ്പുറത്തു ഞാ പറഞ്ഞു "അല്ല ബൈക്ക് മേടിച്ച കാര്യം". "ആര്?" "അലക്കുകാരാ" . കൊച്ചു വാ പൊളിച്ചു. "നീ ഇതി എന്നതാ  ചെയ്തേ", നന്നാക്കാനുള്ള ശ്രമങ്ങ  പാളുന്നത് കണ്ടു ജോണിക്കുട്ടി ചോദിച്ചു. ഒന്നും ചെയ്തില്ല, സ്റ്റാട്ട്‌ ബട്ടണ്‍ ഞെക്കിയതേ ഉള്ളു എന്ന് ഞാ പറഞ്ഞു. "പൈപ്പ് ഓണ്‍ ആക്കിയോ?". ഞാ നിന്ന് പരുങ്ങി. "വെള്ളം ഓണ്‍ ആക്കിയോന്ന്?". ഞാ പൈപ്പിനെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ ചിന്തിച്ചുപോലുമില്ല. ഇതൊക്കെ എന്നാത്തിനാ അടച്ചു വക്കുന്നെ. ഞാ കുറ്റസമ്മതം നടത്തി, "ഇല്ല ഓണ്‍ ആരിക്കുമെന്നു വിചാരിച്ചു ". ജോണിക്കുട്ടി പോയി പൈപ്പ് ഓണ്‍ ആക്കുകയും അത്  ക്ക്‌ ചെയ്യാ തുടങ്ങുകയും  ചെയ്തു. "എന്നാ  പറ്റീടാ..", ചേട്ടച്ചാരാണ് . "ഓ അന്നുമില്ല അവള് വെള്ളം ഇല്ലാതെ വാഷിംഗ്‌ മെഷീ ഓടിക്കാ നോക്കീതാ.. " . ദൈവമേ ഇതിലും ഭേദം അതങ്ങ് കേടായി പോകുവാരുന്നു, ഞാത്തു.  അതിനു ശേഷം എന്ത് ഓണ്‍ ആക്കിയാലും ഞാ രണ്ടു വട്ടം ആലോചിക്കും. അങ്ങനെയാണ്  സംഭവബഹുല(ബഹള)മായ  ഞങ്ങളുടെ കുടുംബ ജീവിതം തുടങ്ങുന്നത്. 
    ഏഴാം നാ തിരിച്ചു ബാംഗ്ലൂക്ക് വണ്ടി കയറാ ചങ്ങനാശ്ശേരിക്കു വന്നു. ട്രെയി  ആലപ്പുഴയി നിന്നാണ്, രാത്രി 7.20. 5.30 തന്നെ ഇറങ്ങി. പെങ്കൊച്ചിനെ വിടുന്നത് ആഘോഷമാകാ തന്നെ കറിയാച്ച തീരുമാനിച്ചു. ഒരു വണ്ടിയി കറിയാച്ചനും കൊച്ചുത്രേസ്യയും  ഞങ്ങളുടെ രണ്ടു പെട്ടിയും. മറ്റേ വണ്ടിയിൽ  അച്ചയും അമ്മയും പിന്നെ ഞങ്ങ രണ്ടുപേരും. നെടുമുടി കഴിഞ്ഞപ്പോ ചെറിയ ഒരു ട്രാഫിക്‌ ബ്ലോക്ക്‌. ഓ സാരമില്ല സമയമുണ്ടല്ലോ, ഞങ്ങ ആലോചിച്ചു. നിരങ്ങി നിരങ്ങി കളകോട് എത്തി. ഇനി തൊട്ടടുതാണല്ലോ, അച്ഛാ സ്വയം സമാധാനിക്കാ  നോക്കി. ജോണിക്കുട്ടിയുടെ ഫോണ്‍ അനാവശ്യമായി  ട്രെയിൻ  സ്റ്റാറ്റസ് അപ്ഡേറ്റ് തന്നുകൊണ്ടിരുന്നു. "വണ്ടി അംബലപ്പുഴ  വിട്ടു". സമയം നോക്കി 7.00 pm. നാശം ഇന്ന് ഓണ്‍ ടൈം ആണ്. അങ്ങനെ നോക്കി നോക്കി സമയം 7.20 ആയി. ഇല്ല വണ്ടി എത്തീട്ടില്ല. ഞങ്ങ NH-47  കയറാ വെയിറ്റ് ചെയുന്നു. 7.30 ആയി. "വണ്ടി എത്തി", ജോണിക്കുട്ടിയുടെ ഫോണ്‍ പറഞ്ഞു. "വണ്ടി പോയി", ഫോണ്‍ വീണ്ടും പറഞ്ഞു. അപ്പോ ഞങ്ങ റെയിവേ സ്റ്റേഷ റോഡി കയറി. ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ് സ്റ്റേഷനി എത്തി. വണ്ടി ശരിക്കും പോയി എന്ന് ഉറപ്പിച്ചിട്ടു പിന്നെ തിരിച്ചിറങ്ങി. ഇനി ഇപ്പൊ പ്രശ്നമില്ലല്ലോ ബസ്‌ പിടിച്ചു പോകാം.   ജോണിക്കുട്ടി റിലേ പോയി നിക്കുവാണ്. ജോണിക്കുട്ടിക്കെന്നല്ല ആ കുടുംബത്തിലെ ആക്കും ഇന്നേവരെ ട്രെയി പോയിട്ട് ഒരു ഓട്ടോ പോലും മിസ്സ്‌ ആയിട്ടില്ല. എനിക്കിതൊന്നും പുത്തരിയല്ല.  ഇതിപ്പോ മൂന്നാം തവണയാണ് 'കൊച്ചുവേളി' മിസ്സ്‌ ആകുന്നത്. ആദ്യം കൊച്ചുത്രേസ്യയെ 'ബാംഗ്ലൂ-കൊച്ചുവേളി'ക്ക് കയറ്റിവിടാ പോയപ്പോ മിസ്സ്‌ ആയി. രണ്ടാമത് ലാബ്‌ മെറ്റിന്റെ  കല്യാണത്തിന് സകലരേം തൂത്തു വാരി പോയപ്പോ വീണ്ടും 'കൊച്ചുവേളി' ചതിച്ചു. ഇതിപ്പോ മൂന്നാം തവണയാ.  കറിയാച്ചന്റെ ബുദ്ധി വക്ക്‌ ചെയ്തു. ട്രാഫിക് ബ്ലോക്ക്‌ അല്ലെ ബസ്‌ എല്ലാം ലേറ്റ് ആരിക്കും. ടിക്കറ്റ്‌ കിട്ടുമോന്നു നോക്കാം. അവര് ടിക്കറ്റ്‌ നോക്കാ പോയപ്പോ ജോണിക്കുട്ടിയുടെ പപ്പാ ഫോണി വിളിച്ചു. "ട്രെയി  എവിടായി" . ചേത്തല ആയിക്കാണും, ഞാത്തു. പിന്നെ അവിടെ നിന്നില്ല. കറിയാച്ച തിരിച്ചു വന്നത് രണ്ടു ബസ്‌ ടിക്കറ്റും  കൊണ്ടാണു. ഒടുക്കം ബസി വല്ലവിധേയനെയും കയറിക്കൂടി. മനസമാധാനത്തി ഒന്നു കണ്ണടച്ചപ്പോ അവ സിനിമ ഇട്ടു 'മായാമോഹിനി'. ദൈവമേ പരീക്ഷിച്ചു മതിയായില്ലേ. അനവസരത്തി മാത്രം റിംഗ് ചെയ്യുന്ന എന്റെ ഫോണ്‍ കിടന്നടിച്ചു. കൂട്ടുകാര്ആണ്. "എറണാകുളം വിട്ടോ". "വിട്ടുകാണണം", ഞാ പറഞ്ഞു. "ഞങ്ങ ബസ്സിനു  വരാമെന്ന് വച്ചു". അവ വിടുന്ന മട്ടില്ല , "ദൈവമേ വീണ്ടും ട്രെയിന മിസ്സ്‌ ആയോ, ചേട്ടായിടെ കയ്യി ഒന്ന് ഫോണ്‍ കൊടുത്തേ". ഞാ ഫോണ്‍ കണവനു കൈമാറി. "ചേട്ടായി ഇതാദ്യമായല്ലേ ട്രെയിന മിസ്സ്‌ ആകുന്നെ. സാരമില്ല ഇനി ഇങ്ങനെ എന്നാ എല്ലാം  അനുഭവിക്കാ കിടക്കുന്നു. happy journey".    അങ്ങനെ ഞങ്ങ ജീവിത യാത്ര ആരംഭിച്ചു. 
  വലിയ ഇടിമിന്ന ഒന്നും ഇല്ലാതെ ഞങ്ങളുടെ കുപ്പമാടത്തിലെ കൊച്ചുജീവിതം ആരംഭിച്ചു.ഒരു സാധാരണ വീട്ടി കാണുന്ന സാധനങ്ങ ഒന്നും തന്നെ അവിടെ ഇല്ലെങ്കിലും, ഏതൊരു സാധാരണ വീട്ടിലും കാണാത്ത എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. അതൊന്നും ഇവിടെ അക്കമിട്ടു നിരത്തുന്നില്ല. ഒന്നിന്റെയും പൂജ്യത്തിന്റെയും binary world മാത്രം ജീവിച്ചു ശീലിച്ച ജോണിക്കുട്ടിക്ക്, പെണ്ണിന്റെ 'emotion world' ലെ infinite levels ആദ്യം ഒരു പ്രഹേളികയായിരുന്നു. അങ്ങനെ യാണ് പണ്ടെന്നോ ഉപേക്ഷിച്ച സോഫ്റ്റ്‌വെയ ഡെവലപ്മെന്റ് സ്കിഡ്  വീണ്ടും പൊടിതട്ടി എടുക്കുന്നത്, ഭാര്യയുടെ emotional world ന് ഒരു അഗോരിതം എഴുതാ. വല്ലപ്പോഴും ഒന്ന് ക്രാഷ് ആകുന്നതൊഴിചാ സംഭവം കിറു  കൃത്യമാണെന്ന്  ജനുവരി ഒന്നുക ഞങ്ങളെ ഓമ്മിപ്പിക്കുന്നു. 
  കഴിഞ്ഞ രാത്രിയും ഉറക്കത്തി പ്രണയലോലനായി ജോണിക്കുട്ടി പിറു പിറുക്കുന്നുണ്ടായിരുന്നു. "എന്റെ പ്രിയേ വരൂ, നമുക്ക് ഗ്രാമങ്ങളി ചെന്ന് രാപ്പാക്കാം. അതികാലതെഴുനേറ്റു Walmart പോയി , പുതിയ drill set വന്നോ എന്നും Victorinox Swiss Knife സ്റോക്ക് ഉണ്ടോ എന്നും നോക്കാം.... അവിടെ Fourier space  വച്ചു ഞാ നിനക്കെന്റെ പ്രേമം നല്കാം........"  


   എല്ലാവക്കും എന്റെ പുതുവത്സരാശംസകൾ.  

             
        

Thursday, December 19, 2013

പുൽക്കൂട്ടിലെ ഉണ്ണി


ക്കിംഗ്‌ ടേബി ഒന്ന് ഒതുക്കിവക്കുക എന്ന മഹത്തരമായ കാര്യം ചെയ്യണം എന്ന് വിചാരിച്ചാണ് വെളുപ്പാങ്കാലത്ത് ഉണന്നത്. ലാബി എത്തിയതും അടുക്കി പെറുക്കു തുടങ്ങി. അതിന്റെ ഭാഗമായി കുറെ പഴയ കീറ ക്കടലാസുക പെറുക്കി കളഞ്ഞുകൊണ്ടിരിക്കുമ്പോ ആണ് റാഫേന്റെ "Madonna Sistina" യി നിന്ന് രണ്ടു cherubs എന്നെ നോക്കുന്നത്. സംഭവം ഒരു കലണ്ട പേജ് ആണ്. 2011 ഏപ്രിലി നിശ്ചലമായി പോയ ഒരു കലണ്ട. സ്ഥല കാലങ്ങളി ഉറഞ്ഞുപോയവരാണ് ഗവേഷകരെന്ന് ഒരു കറുത്ത ഫലിതം ഞങ്ങ തന്നെ പറയാറുണ്ട്‌. 2011 ഏപ്രി കഴിഞ്ഞു, എത്ര ശിശിരവും വസന്തവും ഇതിലെ പോയി എന്ന് ഓത്തുപോയി. ഇത് പക്ഷെ അറിയാതെ പറ്റിയതല്ല. ചെറൂബ് നെ കണ്ടുകൊണ്ടിരിക്കാ അവിടെത്തന്നെ വച്ചതാണ്. വെറുതെ ഒരു മാനസിക പിന്തുണയ്ക്ക്‌. എണ്ണിയാ തീരാത്ത data points വാരി വലിച്ചിട്ടിരിക്കുന്ന "Plot" നോക്കി "hump ഏതാ "peak" ഏതാ " എന്ന് മനസിലാകാതെ കണ്ണും മിഴിചിരിക്കൊമ്പോ, ആകാശത്തോട്ടും നോക്കി എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന ഇതുങ്ങളെ കാണുന്നത് തന്നെ ഒരു സമാധാനമാ. അങ്ങനെയാണ് മേശപ്പുറത്ത് മാലാഖ കുഞ്ഞുങ്ങ സ്ഥാനം പിടിച്ചത്. ഇടയി എപ്പഴോ തട്ടീം തടഞ്ഞും താഴെ വീണുപോയതാ. പൊടിതട്ടി വീണ്ടും എടുത്തു വച്ചപ്പോ, മാലാഖാ കുഞ്ഞുങ്ങളെ കണ്ടപ്പോ, ചുമ്മാ ആലോചിച്ചു, ഇതിപ്പോ ഏതാ മാസം !!! ഡിസംബ ആയി. എന്നുവച്ചാ ക്രിസ്മസ് ആകാറായി. ശരിയാണ് നല്ല തണുപ്പ് തുടങ്ങിയിട്ടുണ്ട് ബാംഗ്ലൂരി. മേശപ്പുറത്തിരിക്കുന്ന ചെറുബ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. "ക്രിസ്മസ് ആയി കേട്ടോ".
         മനസ്സി ആയിരം സീരിയബുക ഒന്നിച്ചു കത്തി. ക്രിസ്തുമസ് മ്മക തുടങ്ങുന്നത് മിന്നിക്കത്തുന്ന അസംഖ്യം നക്ഷത്രങ്ങളിലും സീരിയ ബുകളിലും നിന്നാണ്, അവസാനിക്കുന്നത് മുറ്റത്തും വഴിയിലും പൊട്ടി വിരിഞ്ഞു കിടക്കുന്ന മാലപഠക്കത്തിന്റെ പാതി കരിഞ്ഞ ചുവന്ന ണക്കടലാസിലും. ആദ്യകാല ഓമകളി ക്രിസ്മസ് ട്രീ ഇല്ല ,പുക്കൂടു മാത്രമേ ഉള്ളു. തലയ്ക്കു മുകളി ചുവപ്പിലും വെളുപ്പിലും തിളങ്ങുന്ന നക്ഷത്രങ്ങളും. പുക്കൂട്ടി, പിള്ളക്കച്ചയി കിടക്കുന്ന ഉണ്ണീശോ ഉണ്ട്, മാതാവും ഓസേപ്പിതാവും ആട്ടിടയമാരുംഉണ്ട്, ജ്ഞാനികളും ആടുകളും പിന്നെ കമ്പിളി നൂലി തൂങ്ങിയാടുന്ന ഗ്ലോറിയ മാലാഖയും. (മാലാഖയുടെ കയ്യി പിടിച്ചിരിക്കുന്ന റിബണി ഗ്ലോറിയ എന്ന് എഴുതിയിരികുന്നത് കൊണ്ട് ഞങ്ങ ഗ്ലോറിയ മാലാഖ എന്ന് വിളിച്ചു). ഒമ്മയുടെ അങ്ങേ അറ്റത്തെവിടെയോ മുത ആയമ്മക്ക്‌ ഒരു ചിറകേ ഉള്ളു . എന്നോ ഒരിക്ക നൂല് പൊട്ടി താഴെ വീണതാണ്. ഗ്ലോറിയ മാലാഖ ആണാണോ പെണ്ണാണോ എന്ന് ചോദിക്കരുത്, എനിക്കും കൊച്ചുത്രെസ്യക്കും എല്ലാ മാലാഖമാരും പെണ്ണുങ്ങ ആയിരുന്നു. ഇതേ ഉണ്ണീശോയേയും കൂട്ടരെയും എല്ലാ വഷവും, ഒരു 10-12 വര്ഷത്തോളം പല പുല്ക്കൂടുകളി വച്ച് നക്ഷത്രം കത്തിച്ചു സന്തോഷിച്ചു. പുല്ക്കൂട് ഉണ്ടാക്ക തുടങ്ങിയത്തിലെ മനശാസ്ത്രം ലളിതവും നിഷ്കളങ്കവും ആയിരുന്നു. പുല്ക്കൂട് ഇല്ലെങ്കി പിന്നെ ക്രിസ്മസ് പപ്പാ എവിടെ സമ്മാനം കൊണ്ട് വയ്ക്കും. ഉണ്ണീശോയെക്കാ രണ്ടു മൂന്നു വയസു മൂപ്പുള്ള എനിക്കും എന്നെക്കാ രണ്ടു മൂന്നു വയസു മൂപ്പുള്ള കൊച്ചുത്രേസ്യക്കും, എല്ലാ കുഞ്ഞുങ്ങളെയും പോലെ ക്രിസ്മസ് പപ്പായുടെ അസ്തിത്വത്തി യാതൊരു സംശയവും ഇല്ലായിരുന്നു. ക്രിസ്മസ് പപ്പാ കരോളും പാടി സമ്മാനവും വച്ചിട്ട് രാത്രിയി പോയി എന്നും ഞങ്ങ വിളിച്ചിട്ട് ഉണര്നില്ല എന്നും അമ്മ പറയുമ്പോ വിശ്വസിക്കതിരിക്കാ ഒരു കാരണവും ഇല്ലായിരുന്നു. പിന്നെയും ഒരു മൂന്നാല് വര്ഷം പപ്പാ രാത്രിയി വന്നു പോയി. ക്രിസ്മസ് പപ്പാ വണക്കടലാസി പൊതിഞ്ഞു വയ്ക്കുന്ന chocolates ചങ്ങനാശേരി കവലയിലെ അഷറഫിന്റെ കടയിലാണ് മേടിക്കാ കിട്ടുന്നതെന്ന് മനസിലായി തുടങ്ങിയതോടെ കഴിക്കാ മധുരമുള്ളതും കേക്കാ സുഘമുള്ളതുമായൊരു കള്ളമായി ഞങ്ങ അതിനെ അംഗീകരിച്ചു.
            മുറ്റത്തെ കുറ്റിചെടിയി കുറെ ക്രയ്പ് പേപ്പ തലങ്ങം വിലങ്ങം ഇട്ടാ തീരുമായിരുന്നു ട്രീ അലങ്കാരങ്ങ. പിന്നെ ഉത്തരത്തി തൂകിയിടുന്ന വണക്കടലാസി തീത്ത "spirals", വളരെ താത്വികമായി എന്റെ കണ്മുന്നി തിരിഞ്ഞു കറങ്ങി. ."ഹോം അലോണ്‍" കണ്ടതിനു ശേഷമാണ് ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും എന്ന വിഷയത്തി ഗഹനമായ പഠനം നടന്നത്. അതിനു ശേഷമാണ് ജീവനുള്ള മരങ്ങള്ക്ക് പകരം പ്ലാസ്റ്റിക്‌, പേപ്പ മരങ്ങ രംഗപ്രവേശനം ചെയുന്നതും. ഓരോ വര്ഷവും മുറതെറ്റാതെ വരുന്ന പുതിയ പുതിയ മിഠയി പെട്ടിക അതിനൊരു പ്രചോദനവും ആയിരുന്നു. സെലീനയും കൊച്ചുത്രേസ്യയും റ്റീനേജ് പ്രോബ്ലെംസ് പരിഹരിച്ചു കൊണ്ടിരുന്ന കാലത്താണ് പിള്ളക്കച്ചയി കിടക്കുന്ന ഉണ്ണീശോ താഴെ വീണു ഒരു ഭാഗം അടര്ന്നു പോകുന്നത്. അത്തവണ പുതിയ പുക്കൂടു വന്നു. മാതാവിനെക്ക വലിയ ഉണ്നീശോയുള്ള പുക്കൂട്. ആളുകക്ക് വലിപ്പം കൂടിയതോടെ കാലിത്തൊഴുത്തി അവ മൂന്നു പേരും മാത്രമായി .പശുവും ആടുകളും കൂടിനു പുറത്തും. ഗ്ലാസ്‌ പേപ്പറി പൊതിഞ്ഞ സീരിയബുക ചൈനീസ്‌/ LED illuminations നു വഴിമാറി ക്കൊടുത്തപ്പോണപകിട്ട് ഏറിയതെ ഉള്ളു. ഒമ്മയുടെ അങ്ങേ അറ്റം മുത ഇങ്ങേ അറ്റം വരെ ഇതുവരെ പുക്കൂട് ഇല്ലാത്ത, അതിനുള്ളി സമ്മാനം ഇല്ലാത്ത ഒരു ക്രിസ്മസ് കാലം ഉണ്ടായിട്ടില്ല. ഡിസംബ 24 നു രാത്രിയി പുക്കൂട്ടി ഉണ്ണി പിറന്നു കഴിയുമ്പോ മുറ്റത്ത ആദ്യത്തെ അട്ടിപടക്കം പൊട്ടും. പടക്കം പൊട്ടി തുടങ്ങുന്നിടത്ത് ഞാ ഇതെഴുതി നിരത്തുകയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ക്രിസ്മസ് കഥകളില ആദ്യത്തെത് : പുക്കൂട്‌ ചരിതം.
           ചൈനീസ്‌ illuminations നു പകരം നക്ഷത്രവും സീരിയബുകളും സ്വന്തമായി ഉണ്ടാകിത്തരാം എന്ന് മറുപാതി പറഞ്ഞപ്പോ അലങ്കാരങ്ങ സെലീന ഉണ്ടാക്കാം എന്ന് ഏറ്റുപോയി. ലാബിക്കിംഗ്‌ ടേബി വലിപ്പി സാറ്റി റിബസ് കുന്നുകൂടി കിടക്കുന്നു. ചെയ്തു തീന്നിട്ടില്ലാത്ത ജോലിക്കും വായിച്ചു തീന്നിട്ടില്ലാത്ത "papers" നും നടുവി , LED ക്കും circuit board നും resistors നും നടുവി ഉണ്ണിക്കു പിറക്കാ ഒരു പുല്ക്കൂടൊരുക്കണം.    .