Tuesday, December 31, 2013

ജനുവരി ഒരു ഓർമ

   
 
ഒരു ജനുവരി ഒന്നാം തിയതി കൃത്യം 10 മണിക്കാണ് സെലീനയും ജോണിക്കുട്ടിയും ആദ്യമായി കണ്ടുമുട്ടുന്നത്. കൃത്യം എന്ന് പറഞ്ഞാ കിറുകൃത്യം. ഫാക്കറ്റി ക്ലബ്ബിന്റെ തുരുമ്പെടുത്തു  തുടങ്ങിയ മേശയുടെ ഇരുപുറവും, കാലൊടിയാറായ പ്ലാസ്റ്റിക്‌ കസേരയി സെലീനയും തകരക്കസേരയി ജോണിക്കുട്ടിയും ഇരുന്നു വാർത്ത‍മാനം പറഞ്ഞു തുടങ്ങി.    അങ്ങനെ സംസാരിച്ചു സംസാരിച്ച് ഒടുക്കം രണ്ടുപേരും കല്യാണം കഴിക്കാ തീരുമാനിച്ചു. ഒത്തുകല്യാണത്തിനു മൂന്നാഴ്ച  മുന്നേ പ്രതിശ്രുത വര അമേരിക്കക്ക് പോകുകയാണ്. റിട്ടേണ്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടില്ല. 4 ദിവസം മുപേ എത്തുമെന്നാണ്  പറഞ്ഞിരിക്കുന്നത്. അവിടുന്ന് തിരിക്കുന്നതിന്റെ 2 ദിവസം മുപേ ഷോപ്പിംഗ്‌ കഴിഞ്ഞു വന്നിട്ട് എന്നെ വിളിച്ചു. എവിടെയോ ഒരു നല്ല ഡിന്ന സെറ്റ് കണ്ടു നന്നയി ഇഷ്ടപ്പെട്ടു. പക്ഷെ weight കൂടുത ആയതുകൊണ്ട് കൊണ്ടുവരാ പറ്റില്ല എന്ന്. ഞാ സമാധാനിപ്പിച്ചു സാരമില്ല ഇവിടുന്നു മേടിക്കാം. പിന്നെ സ്വയം ആശ്വസിച്ചു . ഒന്നുമില്ലേലും കല്യാണം കഴിക്കാ പോകുന്നതിന്റെ ഒരു വ്യത്യസമൊക്കെ ഉണ്ട്. ഡിന്നർ സെറ്റിനെ ഒക്കെ കുറിച്ചു ചിന്തിച്ചു തുടങ്ങി. ഉത്തമ ഭത്താവാകാ ഉള്ള തയ്യാറെടുപ്പാണ്. ആളു വിടുന്ന മട്ടില്ല. ഇന്ത്യയി കിട്ടാത്ത എന്തോ ആണ് പോലും 230 pieces ഉണ്ടുപോലും. 230 ഓ. ഇതെന്നാ  ചായക്കട തുടങ്ങനാണോ? എനിക്കൊരു അന്തോം കുന്തോം കിട്ടിയില്ല. "ചായകടയോ ?" വര വാ പൊളിച്ചു. എന്തോ misunderstanding പറ്റീട്ടുണ്ട്‌. ഞാ ഒന്നുകൂടി ഉറപ്പുവരുത്തി, "ഇതെന്ന സാധനം എന്നാ പറഞ്ഞേ..". "ഡ്രി സെറ്റ്, ഈ ഭിത്തി ഒക്കെ drill  ചെയുന്ന tools ഇല്ലേ". ദൈവമേ Drill സെറ്റ് ആണോ, അതുണ്ടല്ലോ. "അപ്പൊ ഡിന്നർ സെ......"." ഓ ഡിന്നർ ഒക്കെ കഴിച്ചു. ഇനി കിടന്നു ഉറങ്ങിയാൽ മതി". കാര്യങ്ങളുടെ ഒരു കിടപ്പുവശം പിടികിട്ടി തുടങ്ങി. വേഗം പോയി ഗൂഗിനോട് ചോദിച്ചു, tools ഇഷ്ടപെടുന്ന ഒരാളുടെ ഭാര്യ അറിഞ്ഞിരിക്കേണ്ട കാര്യങ്ങ. മന്ത്രകോടിച്ചരടി പവിത്രക്കെട്ടിട്ടു ഭാര്യയാക്കുമ്പോത്താരക്കുമുന്പിവച്ച് അച്ഛനും സാക്ഷികളും കേള്ക്കാതെ എന്നോട് പതുക്കെ പറഞ്ഞു. " കുറച്ചു സമയം എടുത്തെങ്കിലും reef knot പെഫെക്റ്റ്‌ ആണുകേട്ടോ. sailorടെ  മക കൃത്യമായി knot ഇട്ടില്ലെങ്കി കുറച്ചിലാ". ഞാ ഒന്ന് തിരിഞ്ഞ്  എക്സ്-നേവിക്കാര ആയ പപ്പയെ നോക്കി.
    അങ്ങനെ മിസ്സിസ് ജോണിക്കുട്ടി ആയതിന്റെ രണ്ടാംപക്കം ഒരു നല്ല ഭാര്യ ആകുന്നതിന്റെ മുന്നോടിയായി എന്റെ കുറച്ചു തുണി  കഴുകിയേക്കാം  എന്നു  വിചാരിച്ചു. നല്ല ഭാര്യമാ അങ്ങനെയാണല്ലോ (എന്ന്!!!). ജോണിക്കുട്ടി resistors ഉം capacitors ഉം വച്ച് ചിത്രപണി നടത്തുവാണ്. ഇതിയാന് കല്യാണത്തിന്റെ പിറ്റേന്നെങ്കിലും ഒന്ന് അടങ്ങിയിരുന്നുകൂടെ: സെലീന ഓത്തു. വാഷ്‌ ഏരിയയി വാഷിംഗ്‌ മെഷീ ഉണ്ട്. ഫ്രണ്ട് ഡോ തുറന്നു തുണി എല്ലാം ഇട്ടു തട്ടി. വാതി  അടച്ചു സ്റ്റാട്ട്‌ ഇട്ടതോടെ മെഷീ "അയ്യോ പൊത്തോ"എന്ന് നിലവിളിക്കാ തുടങ്ങി. സെലീന ഞെട്ടി തരിച്ചു നിന്നു. ആദ്യമായി ചെയ്ത കൈക്രിയയാണ്, അതിങ്ങനായല്ലോ. മമ്മി സമാധാനിപ്പിച്ചു, "സാരമില്ല ഇതിനു മുന്നും ഇതുപോലെ കേടായിട്ടുണ്ട്, അവനിപ്പോ ശരിയാക്കിത്തരും ". "ഓ അപ്പൊ കേടായി അല്ലെ. എന്നെ ശരിയാക്കുമെന്നോ മെഷീ ശരിയകുമെന്നോ? ": സെലീന മനസ്സിത്തു. ജോണിക്കുട്ടി വന്നു തുറക്കാ നോക്കി, ഇല്ല തുറക്കുന്നില്ല- "സ്റ്റക്ക് ആയി, അറിയാ വയ്യെങ്കി ചെയ്യണ്ടാണ് ഞാ പറഞ്ഞതല്ലേ".  ശരിയാണ് പറഞ്ഞതാണ്. ഞാത്തുഹോസ്റ്റ ജീവിതം തുടങ്ങിയിട്ട് കൊല്ലം കുറെയായി. തുണി കഴുകിയാ കഴുകി ഇല്ലെങ്കി ഇല്ല. അങ്ങനെ തുണിക  കൂമ്പാരങ്ങളായി അത് മുറിയെ വിഴുങ്ങാ തുടങ്ങുമ്പോ കെട്ടുകെട്ടുകളായി അലക്കുകാരന് കൊണ്ട് കൊടുക്കും. ഞങ്ങളി ചില അങ്ങനെ കൊടുത്ത തുണിക  അലക്കി മേടിച്ചതിന്റെ പിറ്റേന്നു അലക്കുകാരാ പുതിയ ബൈക്ക് മേടിച്ചത് ഒരു ചരിത്ര സത്യമാണ്. "സാരമില്ല കേട്ടോ, എന്നാ ഇത്രേ ആലോചിക്കുന്നെ " , ചോദിച്ചത് നാതൂനാണ്. ഒക്കാപ്പുറത്തു ഞാ പറഞ്ഞു "അല്ല ബൈക്ക് മേടിച്ച കാര്യം". "ആര്?" "അലക്കുകാരാ" . കൊച്ചു വാ പൊളിച്ചു. "നീ ഇതി എന്നതാ  ചെയ്തേ", നന്നാക്കാനുള്ള ശ്രമങ്ങ  പാളുന്നത് കണ്ടു ജോണിക്കുട്ടി ചോദിച്ചു. ഒന്നും ചെയ്തില്ല, സ്റ്റാട്ട്‌ ബട്ടണ്‍ ഞെക്കിയതേ ഉള്ളു എന്ന് ഞാ പറഞ്ഞു. "പൈപ്പ് ഓണ്‍ ആക്കിയോ?". ഞാ നിന്ന് പരുങ്ങി. "വെള്ളം ഓണ്‍ ആക്കിയോന്ന്?". ഞാ പൈപ്പിനെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ ചിന്തിച്ചുപോലുമില്ല. ഇതൊക്കെ എന്നാത്തിനാ അടച്ചു വക്കുന്നെ. ഞാ കുറ്റസമ്മതം നടത്തി, "ഇല്ല ഓണ്‍ ആരിക്കുമെന്നു വിചാരിച്ചു ". ജോണിക്കുട്ടി പോയി പൈപ്പ് ഓണ്‍ ആക്കുകയും അത്  ക്ക്‌ ചെയ്യാ തുടങ്ങുകയും  ചെയ്തു. "എന്നാ  പറ്റീടാ..", ചേട്ടച്ചാരാണ് . "ഓ അന്നുമില്ല അവള് വെള്ളം ഇല്ലാതെ വാഷിംഗ്‌ മെഷീ ഓടിക്കാ നോക്കീതാ.. " . ദൈവമേ ഇതിലും ഭേദം അതങ്ങ് കേടായി പോകുവാരുന്നു, ഞാത്തു.  അതിനു ശേഷം എന്ത് ഓണ്‍ ആക്കിയാലും ഞാ രണ്ടു വട്ടം ആലോചിക്കും. അങ്ങനെയാണ്  സംഭവബഹുല(ബഹള)മായ  ഞങ്ങളുടെ കുടുംബ ജീവിതം തുടങ്ങുന്നത്. 
    ഏഴാം നാ തിരിച്ചു ബാംഗ്ലൂക്ക് വണ്ടി കയറാ ചങ്ങനാശ്ശേരിക്കു വന്നു. ട്രെയി  ആലപ്പുഴയി നിന്നാണ്, രാത്രി 7.20. 5.30 തന്നെ ഇറങ്ങി. പെങ്കൊച്ചിനെ വിടുന്നത് ആഘോഷമാകാ തന്നെ കറിയാച്ച തീരുമാനിച്ചു. ഒരു വണ്ടിയി കറിയാച്ചനും കൊച്ചുത്രേസ്യയും  ഞങ്ങളുടെ രണ്ടു പെട്ടിയും. മറ്റേ വണ്ടിയിൽ  അച്ചയും അമ്മയും പിന്നെ ഞങ്ങ രണ്ടുപേരും. നെടുമുടി കഴിഞ്ഞപ്പോ ചെറിയ ഒരു ട്രാഫിക്‌ ബ്ലോക്ക്‌. ഓ സാരമില്ല സമയമുണ്ടല്ലോ, ഞങ്ങ ആലോചിച്ചു. നിരങ്ങി നിരങ്ങി കളകോട് എത്തി. ഇനി തൊട്ടടുതാണല്ലോ, അച്ഛാ സ്വയം സമാധാനിക്കാ  നോക്കി. ജോണിക്കുട്ടിയുടെ ഫോണ്‍ അനാവശ്യമായി  ട്രെയിൻ  സ്റ്റാറ്റസ് അപ്ഡേറ്റ് തന്നുകൊണ്ടിരുന്നു. "വണ്ടി അംബലപ്പുഴ  വിട്ടു". സമയം നോക്കി 7.00 pm. നാശം ഇന്ന് ഓണ്‍ ടൈം ആണ്. അങ്ങനെ നോക്കി നോക്കി സമയം 7.20 ആയി. ഇല്ല വണ്ടി എത്തീട്ടില്ല. ഞങ്ങ NH-47  കയറാ വെയിറ്റ് ചെയുന്നു. 7.30 ആയി. "വണ്ടി എത്തി", ജോണിക്കുട്ടിയുടെ ഫോണ്‍ പറഞ്ഞു. "വണ്ടി പോയി", ഫോണ്‍ വീണ്ടും പറഞ്ഞു. അപ്പോ ഞങ്ങ റെയിവേ സ്റ്റേഷ റോഡി കയറി. ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ് സ്റ്റേഷനി എത്തി. വണ്ടി ശരിക്കും പോയി എന്ന് ഉറപ്പിച്ചിട്ടു പിന്നെ തിരിച്ചിറങ്ങി. ഇനി ഇപ്പൊ പ്രശ്നമില്ലല്ലോ ബസ്‌ പിടിച്ചു പോകാം.   ജോണിക്കുട്ടി റിലേ പോയി നിക്കുവാണ്. ജോണിക്കുട്ടിക്കെന്നല്ല ആ കുടുംബത്തിലെ ആക്കും ഇന്നേവരെ ട്രെയി പോയിട്ട് ഒരു ഓട്ടോ പോലും മിസ്സ്‌ ആയിട്ടില്ല. എനിക്കിതൊന്നും പുത്തരിയല്ല.  ഇതിപ്പോ മൂന്നാം തവണയാണ് 'കൊച്ചുവേളി' മിസ്സ്‌ ആകുന്നത്. ആദ്യം കൊച്ചുത്രേസ്യയെ 'ബാംഗ്ലൂ-കൊച്ചുവേളി'ക്ക് കയറ്റിവിടാ പോയപ്പോ മിസ്സ്‌ ആയി. രണ്ടാമത് ലാബ്‌ മെറ്റിന്റെ  കല്യാണത്തിന് സകലരേം തൂത്തു വാരി പോയപ്പോ വീണ്ടും 'കൊച്ചുവേളി' ചതിച്ചു. ഇതിപ്പോ മൂന്നാം തവണയാ.  കറിയാച്ചന്റെ ബുദ്ധി വക്ക്‌ ചെയ്തു. ട്രാഫിക് ബ്ലോക്ക്‌ അല്ലെ ബസ്‌ എല്ലാം ലേറ്റ് ആരിക്കും. ടിക്കറ്റ്‌ കിട്ടുമോന്നു നോക്കാം. അവര് ടിക്കറ്റ്‌ നോക്കാ പോയപ്പോ ജോണിക്കുട്ടിയുടെ പപ്പാ ഫോണി വിളിച്ചു. "ട്രെയി  എവിടായി" . ചേത്തല ആയിക്കാണും, ഞാത്തു. പിന്നെ അവിടെ നിന്നില്ല. കറിയാച്ച തിരിച്ചു വന്നത് രണ്ടു ബസ്‌ ടിക്കറ്റും  കൊണ്ടാണു. ഒടുക്കം ബസി വല്ലവിധേയനെയും കയറിക്കൂടി. മനസമാധാനത്തി ഒന്നു കണ്ണടച്ചപ്പോ അവ സിനിമ ഇട്ടു 'മായാമോഹിനി'. ദൈവമേ പരീക്ഷിച്ചു മതിയായില്ലേ. അനവസരത്തി മാത്രം റിംഗ് ചെയ്യുന്ന എന്റെ ഫോണ്‍ കിടന്നടിച്ചു. കൂട്ടുകാര്ആണ്. "എറണാകുളം വിട്ടോ". "വിട്ടുകാണണം", ഞാ പറഞ്ഞു. "ഞങ്ങ ബസ്സിനു  വരാമെന്ന് വച്ചു". അവ വിടുന്ന മട്ടില്ല , "ദൈവമേ വീണ്ടും ട്രെയിന മിസ്സ്‌ ആയോ, ചേട്ടായിടെ കയ്യി ഒന്ന് ഫോണ്‍ കൊടുത്തേ". ഞാ ഫോണ്‍ കണവനു കൈമാറി. "ചേട്ടായി ഇതാദ്യമായല്ലേ ട്രെയിന മിസ്സ്‌ ആകുന്നെ. സാരമില്ല ഇനി ഇങ്ങനെ എന്നാ എല്ലാം  അനുഭവിക്കാ കിടക്കുന്നു. happy journey".    അങ്ങനെ ഞങ്ങ ജീവിത യാത്ര ആരംഭിച്ചു. 
  വലിയ ഇടിമിന്ന ഒന്നും ഇല്ലാതെ ഞങ്ങളുടെ കുപ്പമാടത്തിലെ കൊച്ചുജീവിതം ആരംഭിച്ചു.ഒരു സാധാരണ വീട്ടി കാണുന്ന സാധനങ്ങ ഒന്നും തന്നെ അവിടെ ഇല്ലെങ്കിലും, ഏതൊരു സാധാരണ വീട്ടിലും കാണാത്ത എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. അതൊന്നും ഇവിടെ അക്കമിട്ടു നിരത്തുന്നില്ല. ഒന്നിന്റെയും പൂജ്യത്തിന്റെയും binary world മാത്രം ജീവിച്ചു ശീലിച്ച ജോണിക്കുട്ടിക്ക്, പെണ്ണിന്റെ 'emotion world' ലെ infinite levels ആദ്യം ഒരു പ്രഹേളികയായിരുന്നു. അങ്ങനെ യാണ് പണ്ടെന്നോ ഉപേക്ഷിച്ച സോഫ്റ്റ്‌വെയ ഡെവലപ്മെന്റ് സ്കിഡ്  വീണ്ടും പൊടിതട്ടി എടുക്കുന്നത്, ഭാര്യയുടെ emotional world ന് ഒരു അഗോരിതം എഴുതാ. വല്ലപ്പോഴും ഒന്ന് ക്രാഷ് ആകുന്നതൊഴിചാ സംഭവം കിറു  കൃത്യമാണെന്ന്  ജനുവരി ഒന്നുക ഞങ്ങളെ ഓമ്മിപ്പിക്കുന്നു. 
  കഴിഞ്ഞ രാത്രിയും ഉറക്കത്തി പ്രണയലോലനായി ജോണിക്കുട്ടി പിറു പിറുക്കുന്നുണ്ടായിരുന്നു. "എന്റെ പ്രിയേ വരൂ, നമുക്ക് ഗ്രാമങ്ങളി ചെന്ന് രാപ്പാക്കാം. അതികാലതെഴുനേറ്റു Walmart പോയി , പുതിയ drill set വന്നോ എന്നും Victorinox Swiss Knife സ്റോക്ക് ഉണ്ടോ എന്നും നോക്കാം.... അവിടെ Fourier space  വച്ചു ഞാ നിനക്കെന്റെ പ്രേമം നല്കാം........"  


   എല്ലാവക്കും എന്റെ പുതുവത്സരാശംസകൾ.  

             
        

Thursday, December 19, 2013

പുൽക്കൂട്ടിലെ ഉണ്ണി


ക്കിംഗ്‌ ടേബി ഒന്ന് ഒതുക്കിവക്കുക എന്ന മഹത്തരമായ കാര്യം ചെയ്യണം എന്ന് വിചാരിച്ചാണ് വെളുപ്പാങ്കാലത്ത് ഉണന്നത്. ലാബി എത്തിയതും അടുക്കി പെറുക്കു തുടങ്ങി. അതിന്റെ ഭാഗമായി കുറെ പഴയ കീറ ക്കടലാസുക പെറുക്കി കളഞ്ഞുകൊണ്ടിരിക്കുമ്പോ ആണ് റാഫേന്റെ "Madonna Sistina" യി നിന്ന് രണ്ടു cherubs എന്നെ നോക്കുന്നത്. സംഭവം ഒരു കലണ്ട പേജ് ആണ്. 2011 ഏപ്രിലി നിശ്ചലമായി പോയ ഒരു കലണ്ട. സ്ഥല കാലങ്ങളി ഉറഞ്ഞുപോയവരാണ് ഗവേഷകരെന്ന് ഒരു കറുത്ത ഫലിതം ഞങ്ങ തന്നെ പറയാറുണ്ട്‌. 2011 ഏപ്രി കഴിഞ്ഞു, എത്ര ശിശിരവും വസന്തവും ഇതിലെ പോയി എന്ന് ഓത്തുപോയി. ഇത് പക്ഷെ അറിയാതെ പറ്റിയതല്ല. ചെറൂബ് നെ കണ്ടുകൊണ്ടിരിക്കാ അവിടെത്തന്നെ വച്ചതാണ്. വെറുതെ ഒരു മാനസിക പിന്തുണയ്ക്ക്‌. എണ്ണിയാ തീരാത്ത data points വാരി വലിച്ചിട്ടിരിക്കുന്ന "Plot" നോക്കി "hump ഏതാ "peak" ഏതാ " എന്ന് മനസിലാകാതെ കണ്ണും മിഴിചിരിക്കൊമ്പോ, ആകാശത്തോട്ടും നോക്കി എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന ഇതുങ്ങളെ കാണുന്നത് തന്നെ ഒരു സമാധാനമാ. അങ്ങനെയാണ് മേശപ്പുറത്ത് മാലാഖ കുഞ്ഞുങ്ങ സ്ഥാനം പിടിച്ചത്. ഇടയി എപ്പഴോ തട്ടീം തടഞ്ഞും താഴെ വീണുപോയതാ. പൊടിതട്ടി വീണ്ടും എടുത്തു വച്ചപ്പോ, മാലാഖാ കുഞ്ഞുങ്ങളെ കണ്ടപ്പോ, ചുമ്മാ ആലോചിച്ചു, ഇതിപ്പോ ഏതാ മാസം !!! ഡിസംബ ആയി. എന്നുവച്ചാ ക്രിസ്മസ് ആകാറായി. ശരിയാണ് നല്ല തണുപ്പ് തുടങ്ങിയിട്ടുണ്ട് ബാംഗ്ലൂരി. മേശപ്പുറത്തിരിക്കുന്ന ചെറുബ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. "ക്രിസ്മസ് ആയി കേട്ടോ".
         മനസ്സി ആയിരം സീരിയബുക ഒന്നിച്ചു കത്തി. ക്രിസ്തുമസ് മ്മക തുടങ്ങുന്നത് മിന്നിക്കത്തുന്ന അസംഖ്യം നക്ഷത്രങ്ങളിലും സീരിയ ബുകളിലും നിന്നാണ്, അവസാനിക്കുന്നത് മുറ്റത്തും വഴിയിലും പൊട്ടി വിരിഞ്ഞു കിടക്കുന്ന മാലപഠക്കത്തിന്റെ പാതി കരിഞ്ഞ ചുവന്ന ണക്കടലാസിലും. ആദ്യകാല ഓമകളി ക്രിസ്മസ് ട്രീ ഇല്ല ,പുക്കൂടു മാത്രമേ ഉള്ളു. തലയ്ക്കു മുകളി ചുവപ്പിലും വെളുപ്പിലും തിളങ്ങുന്ന നക്ഷത്രങ്ങളും. പുക്കൂട്ടി, പിള്ളക്കച്ചയി കിടക്കുന്ന ഉണ്ണീശോ ഉണ്ട്, മാതാവും ഓസേപ്പിതാവും ആട്ടിടയമാരുംഉണ്ട്, ജ്ഞാനികളും ആടുകളും പിന്നെ കമ്പിളി നൂലി തൂങ്ങിയാടുന്ന ഗ്ലോറിയ മാലാഖയും. (മാലാഖയുടെ കയ്യി പിടിച്ചിരിക്കുന്ന റിബണി ഗ്ലോറിയ എന്ന് എഴുതിയിരികുന്നത് കൊണ്ട് ഞങ്ങ ഗ്ലോറിയ മാലാഖ എന്ന് വിളിച്ചു). ഒമ്മയുടെ അങ്ങേ അറ്റത്തെവിടെയോ മുത ആയമ്മക്ക്‌ ഒരു ചിറകേ ഉള്ളു . എന്നോ ഒരിക്ക നൂല് പൊട്ടി താഴെ വീണതാണ്. ഗ്ലോറിയ മാലാഖ ആണാണോ പെണ്ണാണോ എന്ന് ചോദിക്കരുത്, എനിക്കും കൊച്ചുത്രെസ്യക്കും എല്ലാ മാലാഖമാരും പെണ്ണുങ്ങ ആയിരുന്നു. ഇതേ ഉണ്ണീശോയേയും കൂട്ടരെയും എല്ലാ വഷവും, ഒരു 10-12 വര്ഷത്തോളം പല പുല്ക്കൂടുകളി വച്ച് നക്ഷത്രം കത്തിച്ചു സന്തോഷിച്ചു. പുല്ക്കൂട് ഉണ്ടാക്ക തുടങ്ങിയത്തിലെ മനശാസ്ത്രം ലളിതവും നിഷ്കളങ്കവും ആയിരുന്നു. പുല്ക്കൂട് ഇല്ലെങ്കി പിന്നെ ക്രിസ്മസ് പപ്പാ എവിടെ സമ്മാനം കൊണ്ട് വയ്ക്കും. ഉണ്ണീശോയെക്കാ രണ്ടു മൂന്നു വയസു മൂപ്പുള്ള എനിക്കും എന്നെക്കാ രണ്ടു മൂന്നു വയസു മൂപ്പുള്ള കൊച്ചുത്രേസ്യക്കും, എല്ലാ കുഞ്ഞുങ്ങളെയും പോലെ ക്രിസ്മസ് പപ്പായുടെ അസ്തിത്വത്തി യാതൊരു സംശയവും ഇല്ലായിരുന്നു. ക്രിസ്മസ് പപ്പാ കരോളും പാടി സമ്മാനവും വച്ചിട്ട് രാത്രിയി പോയി എന്നും ഞങ്ങ വിളിച്ചിട്ട് ഉണര്നില്ല എന്നും അമ്മ പറയുമ്പോ വിശ്വസിക്കതിരിക്കാ ഒരു കാരണവും ഇല്ലായിരുന്നു. പിന്നെയും ഒരു മൂന്നാല് വര്ഷം പപ്പാ രാത്രിയി വന്നു പോയി. ക്രിസ്മസ് പപ്പാ വണക്കടലാസി പൊതിഞ്ഞു വയ്ക്കുന്ന chocolates ചങ്ങനാശേരി കവലയിലെ അഷറഫിന്റെ കടയിലാണ് മേടിക്കാ കിട്ടുന്നതെന്ന് മനസിലായി തുടങ്ങിയതോടെ കഴിക്കാ മധുരമുള്ളതും കേക്കാ സുഘമുള്ളതുമായൊരു കള്ളമായി ഞങ്ങ അതിനെ അംഗീകരിച്ചു.
            മുറ്റത്തെ കുറ്റിചെടിയി കുറെ ക്രയ്പ് പേപ്പ തലങ്ങം വിലങ്ങം ഇട്ടാ തീരുമായിരുന്നു ട്രീ അലങ്കാരങ്ങ. പിന്നെ ഉത്തരത്തി തൂകിയിടുന്ന വണക്കടലാസി തീത്ത "spirals", വളരെ താത്വികമായി എന്റെ കണ്മുന്നി തിരിഞ്ഞു കറങ്ങി. ."ഹോം അലോണ്‍" കണ്ടതിനു ശേഷമാണ് ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും എന്ന വിഷയത്തി ഗഹനമായ പഠനം നടന്നത്. അതിനു ശേഷമാണ് ജീവനുള്ള മരങ്ങള്ക്ക് പകരം പ്ലാസ്റ്റിക്‌, പേപ്പ മരങ്ങ രംഗപ്രവേശനം ചെയുന്നതും. ഓരോ വര്ഷവും മുറതെറ്റാതെ വരുന്ന പുതിയ പുതിയ മിഠയി പെട്ടിക അതിനൊരു പ്രചോദനവും ആയിരുന്നു. സെലീനയും കൊച്ചുത്രേസ്യയും റ്റീനേജ് പ്രോബ്ലെംസ് പരിഹരിച്ചു കൊണ്ടിരുന്ന കാലത്താണ് പിള്ളക്കച്ചയി കിടക്കുന്ന ഉണ്ണീശോ താഴെ വീണു ഒരു ഭാഗം അടര്ന്നു പോകുന്നത്. അത്തവണ പുതിയ പുക്കൂടു വന്നു. മാതാവിനെക്ക വലിയ ഉണ്നീശോയുള്ള പുക്കൂട്. ആളുകക്ക് വലിപ്പം കൂടിയതോടെ കാലിത്തൊഴുത്തി അവ മൂന്നു പേരും മാത്രമായി .പശുവും ആടുകളും കൂടിനു പുറത്തും. ഗ്ലാസ്‌ പേപ്പറി പൊതിഞ്ഞ സീരിയബുക ചൈനീസ്‌/ LED illuminations നു വഴിമാറി ക്കൊടുത്തപ്പോണപകിട്ട് ഏറിയതെ ഉള്ളു. ഒമ്മയുടെ അങ്ങേ അറ്റം മുത ഇങ്ങേ അറ്റം വരെ ഇതുവരെ പുക്കൂട് ഇല്ലാത്ത, അതിനുള്ളി സമ്മാനം ഇല്ലാത്ത ഒരു ക്രിസ്മസ് കാലം ഉണ്ടായിട്ടില്ല. ഡിസംബ 24 നു രാത്രിയി പുക്കൂട്ടി ഉണ്ണി പിറന്നു കഴിയുമ്പോ മുറ്റത്ത ആദ്യത്തെ അട്ടിപടക്കം പൊട്ടും. പടക്കം പൊട്ടി തുടങ്ങുന്നിടത്ത് ഞാ ഇതെഴുതി നിരത്തുകയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ക്രിസ്മസ് കഥകളില ആദ്യത്തെത് : പുക്കൂട്‌ ചരിതം.
           ചൈനീസ്‌ illuminations നു പകരം നക്ഷത്രവും സീരിയബുകളും സ്വന്തമായി ഉണ്ടാകിത്തരാം എന്ന് മറുപാതി പറഞ്ഞപ്പോ അലങ്കാരങ്ങ സെലീന ഉണ്ടാക്കാം എന്ന് ഏറ്റുപോയി. ലാബിക്കിംഗ്‌ ടേബി വലിപ്പി സാറ്റി റിബസ് കുന്നുകൂടി കിടക്കുന്നു. ചെയ്തു തീന്നിട്ടില്ലാത്ത ജോലിക്കും വായിച്ചു തീന്നിട്ടില്ലാത്ത "papers" നും നടുവി , LED ക്കും circuit board നും resistors നും നടുവി ഉണ്ണിക്കു പിറക്കാ ഒരു പുല്ക്കൂടൊരുക്കണം.    .          
               
     
             

Friday, May 10, 2013

കോഴിക്കോട്-മഞ്ചേരി-വണ്ടൂർ വഴി നടുവത്തേക്ക്

       നടുവത്ത് മനയും, നടുമുറ്റവും, കുളവും, കുളപ്പുരയും  ആദ്യം കാണുന്നത് ഫോട്ടോയില്‍ ആണ്. അന്ന്  തീരുമാനിച്ചതാണ് ഒരു വിസിറ്റ് നടത്തണമെന്ന്. പോകാന്‍ പ്രത്യേകിച്ച് കാരണം ഒന്നും കിട്ടഞ്ഞത് കൊണ്ടും ഇല്ലത്തെ കൊച്ചു നമ്പൂതിരിക്ക് വല്യ താല്പര്യം ഇല്ലാതിരുന്നത് കൊണ്ടും യാത്ര അങ്ങ് നീണ്ടു പോയതാണ് .കൊച്ചു നമ്പൂതിരി അടിസ്ഥാനപരമായി ഒരു ഗവേഷകന്‍ ആണെങ്കിലും ബസിക്കലി ഒരു പാടുകാരന്‍ ആണ്. സാ പാ സാകളില്‍ ദിനചക്രം ഇരുണ്ടു വെളുക്കുന്ന ഒരു പാട്ടുകാരന്‍. അങ്ങനെ ഒരു ദിവസം ഒരു വിവാഹ ക്ഷണം കിട്ടി.എല്ലാവരുടെയും വല്യേട്ടനായ , വല്യേട്ടന്‍ എന്ന് അറിയപ്പെടുന്ന വല്യേട്ടന്റെ കല്യാണം കോഴിക്കോടു വച്ച്. ബാംഗ്ലൂരിൽ  നിന്നും മലപ്പുറം - മഞ്ചേരി വഴി കോഴിക്കോട്.
ഈ route  ഫിക്സ് ചെയ്തത്  ഞാന്‍ തന്നെ. കൊച്ചു നമ്പൂതിരി എന്ന കുഞ്ഞുവും   ഹരിഭായിയും കുഞ്ഞുവിന്റെ അനിയൻ അപ്പുവും  പിന്നെ സെലീന എന്ന ഞാനും യാത്രക്കാർ . ഇത്തവണ മഞ്ചേരി വഴി നടുവത്ത് മന കണ്ടിട്ടേ ഞാന്‍ ഉള്ളു എന്ന്  തറപ്പിച്ചു പറഞ്ഞു. 'പെണ്ണൊരുമ്പെട്ടാല്‍   ബ്രഹ്മനും തടുക്കില്ല'
പിന്നെയല്ലേ കുഞ്ഞു. യെസ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രെസ്സില്‍ കോഴിക്കോ ട്ടെത്തി, അവിടുന്ന് വണ്ടിപിടിച്ച് മഞ്ചേരിക്ക്. ഇല്ലത്ത് പോയ ശേഷം   വീണ്ടും  വണ്ടി പിടിച്ചു കോഴിക്കോട്ടേക്ക്. കല്യാണത്തലേന്ന് വല്യേട്ടന്‍  എന്ന കല്യാണ ചെറുക്കന് മധുരോം വച്ച് പിറ്റേന്ന് കല്യാണോം കൂടി,  തിരിച്ചു ബംഗ്ലോര്‍ക്ക്. ഇതായിരുന്നു പ്ലാന്‍. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തതും  ഞാന്‍. ശരിക്കും കുടുങ്ങി എന്ന് മനസിലാക്കിയ നമ്പൂരി രണ്ടു ദിവസം  മുങ്ങി നടന്നു.പിന്നെ നിവൃത്തി കെട്ടപ്പോള് പോകാമെന്ന് സമ്മതി ക്കേണ്ടി വന്നു.
      8 മണിയുടെ ട്രെയിന്‍ പിടിക്കാന്‍ സെലിനായും  ഹരിഭായും കുഞ്ഞുവിന്റെ അനിയന്‍ അപ്പുവും 7.30 ക്ക് തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അത് എന്റെ കുബുധിയായി രുന്നു. അവസാനം കുഞ്ഞു സമയത്തിന് വരാതെ കാലുമാറിയാല്‍  അനുജന്‍ അപ്പുവിനെ ബന്തിയാക്കുക. 8 മണിയായിട്ടും കുഞ്ഞുവിനെ  കാണാതായപ്പോള്‍ അപ്പു  ഞെട്ടി.
"ഏട്ടന്‍ വരും ഇല്ലേ ചേച്ചി ".. ഞാനൊന്ന് ഇരുത്തി മൂളി .."ഹ്മ്മം" ഈ സമയം കുഞ്ഞു ഓടുകയായിരുന്നു. 8 ന്റെ ട്രെയിന്‍ പോയാല്‍ 8.30 ന്റെ ട്രെയിന്‍ പിടിക്കാം, പക്ഷെ ഒരു 8 മാസമെങ്കിലും അതിന്റെ പഴി  കേള്‍ക്കേണ്ടി വരും .കുഞ്ഞു രണ്ടും കല്പിച്ച് ഓടി. മേല്‍പ്പാലം  കയറുമ്പോള്‍ താഴെ വണ്ടി കാണാനില്ല.എല്ലാം കഴിഞ്ഞെന്നു വിചാരിച്ച പ്പോള്‍, ഇല്ല പോയിട്ടില്ല കുറച്ചു മാറ്റി ഇട്ടിട്ടുണ്ട്. അവന്‍ വന്നു  കഴിഞ്ഞാണ് അപ്പുവിന്റെ ശ്വാസം നേരെ വീണത്‌. ഏതായാലും  പുറപ്പെട്ടു. 'പ്രകൃതി' യിൽ  നിന്ന് പൊതിഞ്ഞു വാങ്ങിയ മസാല ദോശയും കഴിച്ചു കൊച്ചു വർത്തമാനവുമായി  സമയം പോക്കി. അപ്പോഴും വല്യേട്ടന്റെ വിവാഹ സമ്മാനം എന്താവണം എന്ന് സമവായത്തിൽ എത്തിയിട്ടില്ലായിരുന്നു .ഞാൻ ആദ്യമേ പറഞ്ഞതാണ്‌ നമുക്കൊരു 'മണിയറ സെറ്റ് ' [എന്നാന്നു വച്ചാൽ  ബെഡ് ഷീറ്റ് + തലേണ കവർ + കർട്ടൻ + അല്ലറ ചില്ലറ അലങ്കാരങ്ങൾ,പൂക്കൾ] വാങ്ങാമെന്നു. അതാർക്കും  ബോധിച്ചില്ല. പിന്നെയും അഭിപ്രായങ്ങൾ വന്നു .റിസ്റ്റ് വാച്ച് , ഡിന്നർ സെറ്റ്.ഒന്നും ശരിയായില്ല.
"എന്ത് വേണമെടീ നീ പറ " ,ഹരിഭായി ചോദിച്ചു ."അല്ലെങ്കിൽ പിന്നെ നമുക്കൊരു.... നമുക്കൊരു മണിയറ സെറ്റ് മേടിച്ചാലോ", ഞാൻ പറഞ്ഞു .       "തന നാന താന താനനാ ,തനനാന താന താനനാ "
കുഞ്ഞുവും ഹരിയും ബീറ്റ് ഇട്ടു, പിന്നെ  ചൂടായി , "വേറെ വല്ലോം ഉണ്ടേൽ പറയടീ".വേറെ എന്ത് പറയാൻ. ആലോചിക്കാൻ ഈ രാത്രി മുഴുവൻ ഉണ്ടല്ലോ എന്ന് വിചാരിച്ചു സമാധാനിച്ചു .ഹല്ലാ പിന്നെ. നേരം വെളുത്തപ്പോൾ കോഴിക്കോട്ട് വണ്ടി എത്തി . അവിടുന്ന് ഒരു ഓട്ടോ എടുത്തു ഞങ്ങൾ നാല് പേരും ശങ്കരൻ  കുട്ടിയുടെ വീടിലേക്ക്‌ പോയി. കുഞ്ഞുവിന്റെ ഇളയമ്മയുടെ മകൻ ശങ്കരന് അന്ന് 6 മാസം പ്രായം. അവിടുന്ന് ലൈറ്റ് ആയി ശാപ്പാടും തട്ടി അവരുടെ കാറും എടുത്തു മഞ്ചേരിക്ക്. അവിടെ ചെന്ന് ഒരു കുളിയും പാസാക്കി വീണ്ടും ശാപ്പാട് .നല്ല ഇഡലിയും സാമ്പാറും ,അപ്പുവിനു സ്പെഷ്യൽ ബട്ടണ്‍ ഇഡലിയും. പിന്നെ അവിടുന്ന് നേരെ ഇല്ലത്തേക്ക്. നടുവത്ത്  മനക്കലെ മുറ്റത്തു  വണ്ടി ഇറങ്ങിയപ്പോ  എനികൊരു ശങ്ക. കുഞ്ഞുവിനോട് സ്വകാര്യം ചോദിച്ചു. "എടാ ഞാൻ ഒരു പുസുക യാ" . കുഞ്ഞു വാ പൊളിച്ചു "ച്ചാൽ.. ? " .ഞാൻ പൂരിപ്പിച്ചു ,"എന്ന് വച്ചാൽ പുരാതന സുറിയാനി കത്തോലിക്കാ;  ക്രിസ്ത്യാനികളെ ഇല്ലത്തു  കേറ്റുവോ? " ഹരിയാണ് ഉത്തരം തന്നത് ."ഇറങ്ങി പുറപെട്ടപ്പഴും പുസുക തന്നല്ലാരുന്നോ ,അന്നേരം ഓർത്തില്ലേ കെറ്റുവൊന്നു ? ... അല്ല ശരിക്കും ഈ 'പുരാതനം'  ഒക്കെ ഒള്ളതാണോ ?" ... "ഓ  ഒരു ജാടക്ക് ", ഞാൻ പൂരിപ്പിച്ചു. ഇല്ലത്തുള്ളവർ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു പൂമുഖത്തിരുത്തി . അവിടെ  ഇരുന്ന്  കുഞ്ഞുവിന്റെ അച്ഛൻ തറവാടിന്റെ ചരിത്രം പറഞ്ഞു പിന്നെ ഭൂമിശാസ്ത്രവും വാസ്തുവും  ,ആള് എൻജിനീയർ ആണേ . അകത്തളത്തിൽ കിഴക്കിനിയോടു  ചേർന്ന് ഇല്ലത്തെ  പരദേവത വെട്ടൈക്കരന്റെ  പ്രതിഷ്ട്ടയുണ്ട് . ദൂരെ നിന്നു നോക്കി. അവിടെയ്ക്ക് കയറാൻ അനുവാദമില്ല ആർക്കും. നാലുകെട്ടിനെ ചുറ്റി വരിഞ്ഞു പോകുന്ന ചുറ്റുവരാന്തയിൽ കൂടെ   നടന്നു. നാലിറയത്തു നിന്നാൽ നടുമുറ്റത്തേക്ക് പാളി വീഴുന്ന വെയിൽ വെട്ടം. നടുമുറ്റത്ത്‌ തുളസിത്തറക്ക്‌ ചുറ്റും ഉണക്കാനിട്ട മാങ്ങയും കഴിച്ച്  നേരെ  പോയത് ഊട്ടുപുരക്കൽ,ഒരു 100 ആള്ക്ക് ഒരുമിച്ച് ഉണ്ണാൻ പാകത്തിന്. പിന്നെ ഒട്ടൊന്നു നടന്ന്  പടിഞ്ഞാറ്റിയും തെക്കിനിയും വടക്കിനിയും കണ്ടു .പറഞ്ഞു ധാരാളം കേട്ടിട്ടുള്ള സ്ഥലങ്ങൾ  നേരിൽ കണ്ടപ്പോൾ മനസിനു വല്ലാത്ത സന്തോഷം. ഫോട്ടോയിൽ കണ്ടിട്ടുള്ളതിൽ എന്നെ ഏറ്റവും മോഹിപ്പിച്ചത്‌ കുളവും കുളപ്പുരയും  തന്നെ ആയിരുന്നു. നേരിൽ കണ്ടപ്പോൾ ബഹു സന്തോഷം .കണ്ടാൽ കൊതിയവും. അന്ന്  അവിടെവച്ചു ഞാൻ തീരുമാനിച്ചു എന്ത് ത്യാഗം സഹിച്ചും നീന്താൻ പഠിക്കണം .കണ്ടു നോക്കൂ കൊതിയാവുന്നില്ലേ
  

കുളം കണ്ടു കൊതി തീർന്നപ്പോൾ കിഴക്കേ പടിപ്പുരയിൽ പോയി ഇരുന്നു .പഴയ പത്തായപ്പുരയും  അവിടെ തന്നെ.ഇപ്പോൾ ഉപയോഗിക്കുന്നത് മറ്റൊരെണ്ണമാണ് . ഇപ്പോഴും അവിടെ തന്നെ സ്ഥാനം തെറ്റാതെ കിടക്കുന്ന പഴയ ഒരു 'എമണ്ടൻ' പത്തായത്തിൽ ചെവി ചേർത്തു പിടിച്ചപ്പോൾ മുഴക്കത്തിൽ ഞാൻ കേട്ടു പഴയ തലമുറയിലെ  കൊയ്ത്തു പാട്ടിന്റെ താളം. പടിപ്പുരയുടെ ഒതുക്കു കല്ലിറങ്ങി  തൊടിയിലേക്കു  നീളുന്ന വെട്ടുവഴിയിൽ കൂടി നടന്നപ്പോൾ ഒരുകാലം എന്റെ പ്രിയപെട്ടവരായിരുന്നു എം ടി  യുടെ കഥാപാത്രങ്ങൾ പലരും  എന്നെ പിന്നിട്ടു  നടന്നു പോകുന്നത് സത്യമായും ഞാൻ കണ്ടു, കുഞ്ഞുവും ഹരിയും പക്ഷെ കണ്ടില്ല. കഥാപാത്രങ്ങളെ പ്രണയിച്ച് അദൃശ്യ ജന്മങ്ങളോട് സംവദിച്ചു നടന്ന പഴയ കൗമാരക്കാരിയുടെ  മുന്നിൽ  കാലം നിശ്ചലമായി.

 കുഞ്ഞു നീട്ടി വിളിച്ചപ്പോൾ സ്വബോധം വീണ്ടു കിട്ടി, "ഇങ്ങനെ നിന്നാ മതിയോ പോണ്ടേ ....".  പടിഞ്ഞാറെ പടിപ്പുരയിൽ രസകരമായ മറ്റൊന്ന് കണ്ടു 'തള്ളെ തല്ലി ' .സംഭവം  തടിയുടെ ഒരു പട്ടികയാണ്. വലിയൊരു മരപ്പടികയിൽ ചവുട്ടി വേണം കയറാൻ .അതിന്റെ വിശദാംശങ്ങൾ എനിക്കത്ര പിടിയില്ല. പകരം ചിത്രം ചുവടെ കൊടുത്തിട്ടുണ്ട്‌. ചിത്രത്തിൽ കാണുന്ന മാന്യദേഹം ഇടത്തെ  കാലുകൊണ്ട്‌ ചവുട്ടിയിരിക്കുന്നതാണ് മേല്പറഞ്ഞ 'തള്ളെ തല്ലി'.

നാലുകെട്ടിൽ നിന്ന് ഈ പടിപ്പുരയിലേക്ക്‌  നോക്കിയാൽ വെറുതെ ഒരു കഥയെഴുതാൻ തോന്നും .

 പിന്നെ ചുടല മാവ് കണ്ടു പറമ്പിന്റെ തെക്ക് ഭാഗത്തായിട്ട്‌ . എത്ര വര്ഷം പ്രായമുണ്ടെന്നു നിശ്ചയം പോര ഇപ്പോൾ അവിടെയുള്ള എല്ലാവരുടെയും ഓർമയിൽ തഴച്ചു വളര്ന്നു നില്പ്പുണ്ട്  ആ മാവ് അങ്ങനെ തന്നെ. നല്ല പ്രായം ഉണ്ടാവണം .
   കുറെ കറങ്ങി നടന്നപ്പോൾ തിരിച്ചുപോകണമല്ലോ എന്നോർത്തു. പൂമുഖത്തിന്റെയും അകത്തളത്തിന്റെയും  ചിത്രങ്ങൾ മനസ്സിൽ മാത്രം പകർത്തി. രണ്ടു വട്ടം തിരിഞ്ഞു നോക്കി പിന്നെയും കുറച്ചു ചിത്രങ്ങൾ കൂടി ക്യാമറയിൽ ഒതുക്കി
കാഴ്ചയുടെ പാൽപ്പായസവും കുടിച്ച്  പിന്നെ ഇടവച്ചൂടിനൊരു ഇളനീരും കുടിച്ച് മന്തോപ്പുകൾ പിന്നിട്ടു ഞങ്ങൾ മഞ്ചേരിക്ക് തിരിച്ചു ,അവിടെ മാമ്പഴ പുളിശ്ശേരി കൂട്ടി നല്ലൊരു ഊണ് ഞങ്ങളെ കാതിരുപ്പുണ്ടേ ...

വയറു നിറയെ ഊണും കഴിഞ്ഞു തിരിച്ചു കോഴിക്കോടിന് .മധുരം വയ്പ്പും കഴിഞ്ഞു വല്ല്യേട്ടന്റെ കല്യാണവും കൂടി സദ്യയും ഉണ്ട്  ,സമ്മാനവും കൊടുത്തു. സമ്മാനത്തിന്റെ കാര്യത്തിൽ ഇതിനോടകം  ഞങ്ങൾ നല്ലതെന്ന് തോന്നിയ ഒന്നിൽ  സമവായത്തിൽ എത്തിയിരുന്നു . ശങ്കരൻ കുട്ടിയോടും കുഞ്ഞുവിന്റെ ഇളയമ്മയോടും യാത്ര പറഞ്ഞ് കോഴികോട് ബീച്ചിൽ ഒന്ന് നടന്ന് പാരഗണിൽ നിന്ന് ഒരു ചിക്കൻ ബിരിയാണിയും കഴിച്ച് ബാംഗ്ലൂർക്ക്  ട്രെയിൻ  കേറി,
മേടച്ചൂടിന്റെ ഇടവേളകളിൽ പെയ്യുന്ന വേനല മഴപോലെ നല്ല ഓർമ്മകൾ മാത്രം  നിറച്ചോരു യാത്ര. കുറച്ചു നാളുകള്ക്ക് മുന്പായിരുന്നു ഈ യാത്ര. ഓര്മയുടെ മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നെന്നപോലാണ് ഇപ്പോൾ തോന്നുന്നത്.ഒരുപാട് ഉദയാസ്തമനങ്ങളുടെ  സമയദൂരം താണ്ടണം  അവിടെയൊന്നെത്താൻ.

ഫോട്ടോ ഒരെണ്ണം കുഞ്ഞു പണ്ട് അയച്ചതിൽ നിന്നും ചൂണ്ടിയതാണ്. ബാക്കിയൊക്കെ എന്റെ സാദാ ക്യാമറയിൽ  ഫോട്ടോഗ്രാഫിയിൽ പ്രത്യേകിച്ച് കമ്പമൊന്നും  ഇല്ലാത്ത ഞാനോ എന്റെ കൂട്ടുകാരോ എടുത്തതാണ്. അതുകൊണ്ട് തന്നെ ഫോട്ടോസ് അതിന്റെ സൗന്ദര്യം അത്രക്കൊന്നും ഉൾക്കൊണ്ടിട്ടില്ല. വാക്കുകൾ കൊണ്ട് വരക്കാനും കഴിഞ്ഞില്ല എന്ന് കുറ്റസമ്മതം നടത്തുന്നു.


കടപ്പാട് : കുറച്ചധികം പേരോടുണ്ട് .കുഞ്ഞുവിന്റെ അച്ഛൻ, അമ്മ ,ഈ യാത്രയിൽ പ്രധാന സുഹൃത്തായിരുന്ന അപ്പു, വല്യേട്ടൻ,  ഇല്ലത്തുണ്ടായിരുന്ന ഏട്ടന്മാർ, കുഞ്ഞുവിന്റെ ഇളയമ്മ, ശങ്കരന കുട്ടി അവിടെയായിരുന്നു കോഴിക്കോട്ടെ എന്റെ താമസം,പറമ്പിൽ  എത്തിയ പാടെ കരിക്ക് വെട്ടി തന്ന കര്യസ്ഥൻ ചേട്ടൻ, കളഞ്ഞു പോയ മൊബൈൽ ഫോണ്‍ തിരിച്ചു കൊണ്ടുതന്ന ഓട്ടോ ഡ്രൈവർ, പിന്നെ പേരറിയാത്ത ആരൊക്കെയോ